2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

പ്രണയം


അനുരാഗം മോഹങ്ങളേ കീഴടക്കുന്ന നാള്‍ ഞാന്‍ ഓര്‍ക്കുകയാണ് കുക്കൂ. മഴ നനഞ്ഞ കുഞ്ഞു പുക്കളെ  പോലെ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ നിന്‍റെ വിടര്‍ന്ന മാറിടം എനിക്ക് ശയ്യയാകുമെങ്കില്‍, പ്രിയ കുക്കൂ പരന്നു കിടക്കുന്ന അനന്തമായ വിഹായസ്സിലെ കുഞ്ഞു നക്ഷത്രങ്ങള്‍ മീട്ടുന്നത് നമ്മുടെ പ്രണയത്തിന്റെ ശീലുകള്‍ ആകും.. മോഹങ്ങളുടെ മണിചെപ്പുകള്‍ വാതായനങ്ങള്‍ അടക്കാതെ നമുക്കായ് കാത്തിരിക്കുന്നു. നീ എന്തിനാണ് ഭയന്നു പിന്മാറുന്നത്. നിമിഷങ്ങള്‍ സ്വര്‍ഗത്തിന്‍റെ കവാടം തുറക്കുമ്പോള്‍ നീ എന്തിന് എന്‍റെ പാഥേയം മുല്ലുവേളികളാല്‍ അടച്ചു പൂട്ടുന്നു. നിന്നില്‍ അനുരാഗത്തിന്‍റെ മധുവിന്‍ സുഗന്ധം ഉറവെടുക്കുന്നതറിയുന്നു ഞാന്‍. നീ എന്നെ അനന്തമായ് അതില്‍ നീരാടാന്‍ അനുവദിച്ചാലും പ്രിയനേ.
നീ ഒരുനിമിഷമെങ്കിലും പകലിന്‍റെ കണ്ണു പൊത്തിയെങ്കില്‍!!

കുക്കൂ നിനക്കായ്  സുറുമി   

2011, ജനുവരി 31, തിങ്കളാഴ്‌ച

മിസരിലെ കാറ്റ്

ദുര്‍ഘടമായ വഴികള്‍ താണ്ടി വീണ്ടും മരുഭൂമിയിലൂടെ യാത്ര തുടര്‍ന്നു. സിനുജയെ കുറിച്ച് വിവരം ലഭിക്കാതെയുള്ള വിഷമം സുറുമിയുടെ മനസ്സ് വേദനിപ്പിച്ചു. കഷ്ട്ടതകള്‍ വിട്ട് മറാത്ത ദിനങ്ങളെ ഭയന്ന്‍ കൊണ്ട് സുറുമി കുക്കുവിനോട് പറഞ്ഞു.
“കുക്കൂ, നമുക്ക് തിരിച്ച് പോകാം”
അവര്‍ കൊട്ടാരത്തിലേക്ക് തിരിച്ചു.


സുറുമിയെ തിരഞ്ഞ് എല്ലാ ശ്രമങ്ങളും പാഴായി സിനുജയും വേലക്കാരിയും കൊട്ടാരത്തില്‍ മടങ്ങിയെത്തി. കുക്കു സുറുമിയെ കണ്ടുമുട്ടിയത് അറിയാതെ കൊട്ടാരം ഇപ്പോഴും വേദനയിലാണ്. വഴിയില്‍ നഷ്ട്ടമായ സുറുമിയുമായി പറന്നെത്തുന്ന കുക്കുവിന്റെ കുതിര കുളമ്പടികള്‍ കാതോര്‍ത്ത്

പ്രാര്‍ത്ഥനയോടെ കഴിയുന്ന മാതാപിതാക്കള്‍. അവര്‍ വളരെ ദയനീയതയിലാണ്. അന്വേഷിക്കാത്ത ഇടങ്ങളില്ല. തന്റെ മകളേയും കൊണ്ട് ഏത് കഠിനമായ വഴികളും കടന്ന് കുക്കു എത്തുമെന്ന പ്രതീക്ഷ മാത്രം.
“സുറുമി, എന്റെ മകള്‍. അവള്‍ ധൈര്യശാലിയാണ്”
ആ പിതാവ് തന്റെ മകളെ കുറിച്ച് വാ തോരാതെ പറഞ്ഞ് കൊണ്ടിരുന്നു. കണ്ണുനീര്‍ തുള്ളികള്‍ കൈകള്‍ കൊണ്ട് തടഞ്ഞ് മാതാവ് പ്രാര്‍ഥിച്ചു
“ഇലാഹീ, എന്റെ മകളെ നീ കാത്ത് കോള്ളണേ..”

സ്വാന്ത്വനിപ്പിച്ച് മതാവിനരികില്‍ നില്‍ക്കുന്ന സിനുജയെ പരിചാരിക നീട്ടി വിളിച്ചു. പുറത്തേക്ക് എത്തി നോക്കിയ സിനുജയുടെ തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി നിന്നു. ശബ്ദം പുറത്തേക്ക് വരാത്തപോലെ.. അവള്‍ സകല ധൈര്യവും പുറത്തെടുത്തു വിളിച്ച് പറഞ്ഞു.
“ഇലാഹീ നിനക്ക് സ്തുതി”
ഇത് കേട്ടതും മാതാവ് എന്തെന്നറിയാതെ പകച്ചു. സിനുജ സന്തോഷത്താല്‍ വീണ്ടും വിളിച്ചു പറഞ്ഞു.
സുറുമി, സുറുമി, അതെ മാതാവേ കുക്കു സുറുമിയേയും കൊണ്ട് വന്നിരിക്കുന്നു”
കേട്ടപാടെ കൊട്ടാര വാതില്‍ കടന്ന് മാതാപിതാക്കള്‍ പുറത്തെത്തി. കരഞ്ഞ് കലങ്ങിയ കണ്ണുകളില്‍, കുക്കുവിന്റെ കൈപിടിച്ച് കുതിരപ്പുറത്ത്‌ നിന്നും താഴെ ഇറങ്ങുന്ന സുറുമിയെ കണ്ട് സന്തോഷത്താല്‍ അവിടം സമ്പൂര്‍ണ്ണമായി. സുറുമി മാതാപിതാക്കളുടെ അടുത്തെത്തി. സ്നേഹ വാത്സല്യം നിറഞ്ഞൊഴുകിയ മാതാവ് സുറുമിയുടെ നെറുകയില്‍ ചുംബിച്ചു. പിതാവിന്റെ കണ്ണുകള്‍ മേല്‍പോട്ട് ഉയര്‍ന്ന് ഇലാഹിനെ സ്തുതിച്ചു.


വീണ്ടും പ്രണയം നിറഞ്ഞ രാവുകളുമായി സുറുമിയും കുക്കുവും. അവര്‍ക്ക് കൂട്ടായി സിനുജയും.


...............(തുടര്‍കഥ ഇവിടെ അവസാനിച്ചു)...............


എന്നെ കുറിച്ച്.
ഞാന്‍ എഴുത്തിന്റെ മഹാ സാഗരം നീന്തി തുടിച്ച് തുടങ്ങുന്ന ഒരു ബ്ലോഗര്‍. നിങ്ങളില്‍ ഒരാള്‍. ബ്ലോഗ്‌ ലോകത്ത് ഒരുപാട് അനുഭവങ്ങള്‍ ചുമക്കേണ്ടി വന്നവള്‍. അതില്‍ നിന്നും ശക്തിയാര്‍ജ്ജിച്ച് ഗൌരവമായി എഴുത്തിനെ കീഴടക്കാന്‍ ശ്രമിക്കുന്നു.

ഈ ബ്ലോഗില്‍ ഞാന്‍ എഴുതുമ്പോള്‍ എന്‍റെ പ്രായവും രൂപവും മറന്നു പോകുന്നു. അതെ സുറുമി, അതെന്റെ ബ്ലോഗ്‌ നാമം മാത്രം.
വെത്യസ്തമായ രീതിയില്‍ എഴുതുകയും അതിന്റെ സന്തോഷം അറിയുകയും ചെയ്തു. ഇത് വരെ സുറുമിയായി എഴുതിയ ഞാന്‍ ആരാണെന്ന് വെളുപ്പെടുത്തുന്നത്‌ എന്റെ ഒരു കുഞ്ഞു സന്തോഷത്തിന് വേണ്ടി മാത്രം.
ഞാന്‍ മറ്റൊരാള്‍ ആണെന്നറിഞ്ഞാലും ഇനിയുള്ള നിങ്ങളുടെ ചോദ്യം എനിക്കറിയാവുന്നത് മാത്രം
- ആരാണ് ഈ കുക്കു?

സുര്യന്‍ ഭൂമിയെ പ്രണയിക്കുന്ന പോലെ...
നിശാഗന്ധി നിലാവിനെ സ്വപ്നം കാണും പോലെ....
മഴയെ പുല്‍കിയകലുന്ന മാരുതനെ പോലെ...
ഞാനും ഒരാളെ പ്രണയിക്കുന്നു. അതാണ്‌ കുക്കു.
സ്വപ്ന ങ്ങളിലൂടെ എനിക്ക് ലഭിച്ച എന്‍റെ കുക്കു.

സ്വപ്‌നങ്ങള്‍ ഒരു എഴുത്ത് കാരന്/കാരിക്ക് എന്നും നന്മയാണ്. സ്വപ്നങ്ങളും ഭാവനകളും അവരുടെ എഴുത്തുകള്‍ക്ക് മിഴിവേകും. കഥയ്ക്കും കഥാകാരനും/കാരിക്കും മതില്‍ കെട്ടുകളില്ല. വാനോളം ഉയരണം. അതിന് പരിശ്രമിക്കണം.

ഈ തുടര്‍കഥയുടെ എല്ലാ കാര്യങ്ങള്‍ക്കും എന്റെ കൂടെ നിന്ന അനിയന്‍ ഹാഷിമിനും, വായനയിലൂടെയും കമെന്റിലൂടേയും എന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി.
സ്വന്തം പേരില്‍ മിഴിനീര്‍ എന്ന ബ്ലോഗ്‌ ഉള്ളതിനാല്‍ ഇതില്‍ എന്റെ യഥാര്‍ത്ത പേര് മറക്കേണ്ടി വന്നു. അതും ഈ കഥയുടെ മുഴുമിപ്പിക്കലിന് വേണ്ടി കാത്തിരുന്നു. എന്തായാലും ഇനി ഞാന്‍ പറയാം..

ഞാന്‍ സാബിറാ സിദ്ധീഖ്

ഇനിയും ഈ ബ്ലോഗില്‍ സുറുമിയായി തുടരും നിങ്ങളുടെ സഹകരണത്തോടെ....

2011, ജനുവരി 7, വെള്ളിയാഴ്‌ച

തന്ഹ തസ്നീം


കുതിരപ്പുറത്തിരുന്ന് തന്നെ തുറിച്ച് നോക്കുന്ന മുഖം മറച്ച രൂപം. ഇവര്‍ ആരാകും. ഭയന്ന സുറുമി ഇരുട്ട് മുറിയിലേക്ക് തന്നെ തിരിച്ച് കടന്നു.
‘കുക്കൂ നീ പെട്ടന്ന് ഇങ്ങെത്തിയെങ്കില്‍ ‘സുറുമിയുടെ മനം മന്ത്രിച്ചു .
അവള്‍ ഭയക്കുന്നത് കണ്ടാവാം അകത്തുള്ള സഹോദരി എഴുനേറ്റ് പുറത്തേക്ക് നോക്കി. സുന്ദരനായ കുതിരയുടെ മുകളില്‍ മോടിയോടെ ഇരിക്കുന്നത് തസ്നീം തന്നെ....
അല്ലാതെ ഈ കുടിലില്‍ എത്തി നോക്കാന്‍ ആരാണുള്ളത്.
“നിങ്ങളെ പോലെ വഴിയാത്രക്കാരും അക്രമികളും അല്ലാതെ ആരിവിടെ വരാന്‍. അവള്‍ തന്നെ... നിങ്ങള്‍ ആരെന്നറിയാതെ പരിഭവിച്ചാവും അവള്‍ താഴെ ഇറങ്ങാത്തത്”
തലയിലൂടെ ഒരു വലിയ മൂടുപടവും എടുത്തിട്ടവര്‍ കുഞ്ഞിനെ തോളത്ത് കിടത്തി പുറത്തേക്ക് നീട്ടി വിളിച്ചു.
“തസ്നീം.. ഇങ്ങോട്ട് വരാം. ഇവിടെ പുരുഷന്മാരായി ആരും ഇല്ല”
ഇത് കേട്ട അവള്‍ കുതിരപ്പുറത്ത്‌ നിന്നും ഇറങ്ങി ഭാരമുള്ള ഒരു തോല്‍ സഞ്ചിയും കയ്യിലെടുത്ത് കുടിലിലേക്ക് നടന്നടുത്തു.
തോല്‍ സഞ്ചി കുടിലിലെ സഹോദരിക്ക് നേരെ നീട്ടി പറഞ്ഞു
“അല്‍പം റൊട്ടിമാവും ഒട്ടക മാംസവും. ഇവ മാതാവ് തന്നയച്ചതാ.. ഇന്ന് പിതാവ് യാത്ര കഴിഞ്ഞ് തിരിച്ചെത്തി. ഇവിടെ ഭയമാണെന്ന് തോന്നിയെങ്കില്‍ എന്റെ കൂടെ വീട്ടിലേക്ക് വരാനും പറഞ്ഞു”
സഹോദരിയുടെ തോളില്‍ കിടന്ന കുഞ്ഞിനെ അവള്‍ കയ്യിലെടുത്തു. എല്ലാം നോക്കി നില്‍ക്കുന്ന സുറുമിയോട് സലാം പറഞ്ഞ ശേഷം തസ്നീം സഹോദരിയോട്‌ ചോദിച്ചു.
“ഈ അതിഥി ആരാ..”
“അറിയില്ല തസ്നീം. ഇവര്‍ ദൂര യാത്രക്കാരാണ്. ആരെന്നോ എവിടുന്നെന്നോ എന്നൊന്നും അറിയില്ല. ഇത് കേട്ട സുറുമി തിടുക്കത്തോടെ പറഞ്ഞു
“ഹോ.. ഞാന്‍ സഹോദരിയോട്‌ പറഞ്ഞില്ല, എന്റെ തെറ്റ് തന്നെ. പക്ഷേ അതില്‍ പരം വിഷമതകള്‍ ആയിരുന്നു ഇവിടം. അതുകൊണ്ട് ഞാന്‍ പരയാന്‍ വിട്ടുപോയി. ഞങ്ങള്‍ അനേകം വിഷമങ്ങള്‍ സഹിച്ചാണ് ഇവ്വിടം വരെ എത്തിയത്. ഞങ്ങളെന്ന് പറഞ്ഞാല്‍ എന്റെ പിതാവിന്റെ ഉറ്റ സ്നേഹിതന്‍ ഒമര്‍ഖാന്റെ മുത്ത മകന്‍ ഖൈസ് (കുക്കൂ). എന്റെ പ്രിയപെട്ടവനെ തേടി പുറപ്പെട്ട യാത്രയിലെ വിഷമതകള്‍ നിറഞ്ഞ കുറേ വഴികള്‍ പിന്നിട്ടു. ഇപ്പോ മടക്കയാത്രയിലാണ്. ഇവിടെ എത്തിയപ്പോള്‍ അതിലുപരി വേദനിച്ചു പോയി.
“കൂടെ ഉണ്ടെന്ന് പറഞ്ഞ അദ്ദെഹത്തെ ഇവിടെ കാണുന്നില്ലല്ലോ. അദ്ദേഹം എവിടെപ്പോയി”
“എന്റെ പ്രിയന്‍ അല്‍പ്പം വെള്ളത്തിനായി പുറത്ത് പോയിരിക്കയാണ്‌. അദ്ദേഹം തിരിച്ചെത്തിയാല്‍ ഞങ്ങള്‍ ഉടനെ മടങ്ങും”
“എന്നെ കണ്ട് നിങ്ങള്‍ ഭയക്കുന്നതായി തോന്നി”
“അതെ തസ്നീം, ഞാന്‍ നിങ്ങളുടെ വരവ് കണ്ട് ഭയന്നു. യാത്രക്കിടയില്‍ എന്നെ തടവിലാക്കിയ ദുഷ്ട്ടനായ രാജന്‍ ഇംതിയാസ് വല്ല ഭടന്മാരേയും ഇങ്ങോട്ട് അയച്ചതാകുമോ എന്ന് ഭയന്നു പോയി. യാ അല്ലാഹ്... നീ കാത്തു”

സുറുമി അതുവരെ നടന്ന കഥകളെല്ലാം അവരോട് വിശദീകരിച്ച് കഴിഞ്ഞപ്പോള്‍ തസ്നീം ചോദിച്ചു
“നിങ്ങളുടെ കൂട്ടുകാരികളെ കുറിച്ച് വല്ല വിവരവും..”
“ഇല്ല തസ്നീം സഹോദര്യത്തിന്റെ നിറകുടമായിരുന്നു എന്റെ സിനുജ. എനിക്ക് താങ്ങും തണലുമായ എന്റെ പ്രിയ തോഴി”
പറഞ്ഞ് തീര്‍ന്നപ്പോഴേക്കും സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു. സുറുമിയുടെ കഷ്ട്ടത നിറഞ്ഞ യാത്രാ വിവരണം കേട്ട് വിഷമിച്ച തസ്നീം സുറുമിയെ സമാധാനിപ്പിച്ചു.
“കരയാതെ.. ഞാനും അവരെ തിരക്കാം..”
ഇത് കേട്ട സുറുമിക്ക് സന്തോഷം തോന്നി. അവള്‍ കണ്ണുകള്‍ തുടച്ച് കൊണ്ട് ചോദിച്ചു
”തസ്നീം നിങ്ങള്‍ ആരുരെ മകളാണ്...? ഇവര്‍ നിങ്ങളുടെ ആരായി വരും”
ഇത് കേട്ട് ചിരിച്ച് കൊണ്ട് തന്നെ തസ്നീം മുഖത്ത് നിന്നും മുഖം മൂടി പതിയെ അഴിച്ചെടുത്തു. സുറുമി ആ മുഖത്തേക്ക് ശ്രദ്ധയോടെ നോക്കി. ഇല്ല എനിക്കറിയാവുന്നന്ന മുഖമല്ല. സൌന്ദര്യമുള്ള ഉരുണ്ട കണ്ണുകള്‍ അവളുടെ മുഖത്തിന്‍ പ്രകാശം പടര്‍ത്തി.
സുറുമി വീണ്ടും ചോദിച്ചു
“തസ്നീം, നിങ്ങള്‍ ഇവരുടെ ആരായി വരും”
“ഇല്ല സുറുമീ, ഞാന്‍ ഇവരുടെ ആരുമല്ല. എന്റെ പിതാവും ഇവരുടെ ഭര്‍ത്താവും ജേഷ്ട്ടാനിയന്മാരെ പോലെ ആയിരുന്നു. രണ്ടുപേരും ഒന്നിച്ചായിരുന്നു കച്ചവടത്തിനും മറ്റും പോയിരുന്നത്. ഒരിക്കലും മടുപ്പുളവാക്കാത്തതായിരുന്നു അവരുടെ ബന്ധം. പിതാവും മാതാവും ഇവിടുത്തെ സന്ദര്‍ഷകരായിരുന്നു. അങ്ങിനെയാണ് ഞാന്‍ ഇവരെ അറിയുന്നത്. ഇപ്പോള്‍ മാതാവിനല്പം തിരക്കായതിനാല്‍ ഞാന്‍ വന്ന് സാധനങ്ങള്‍ ഏല്പിക്കുന്നു എന്നുമാത്രം. അതിനു
ഇവിടുത്തെ വിധി ഇങ്ങനെയൊക്കെ ആയിപ്പോയി ഏങ്കിലും പിതാവിന് കച്ചവടം കഴിഞ്ഞെത്തുമ്പോള്‍ നിര്‍ബന്തമാണ് ഇവരുടെ കുടിലിലും എന്തെങ്കിലും എത്തിക്കേണം എന്നുള്ളത് .എല്ലാ ആഴ്ചകളിലും ഞാന്‍ ഇവിടെ വരാറുണ്ട്.
“തസ്നീം, ഞാന്‍ അങ്ങയുടെ പിതാവിനെയോര്‍ത്ത് ബഹുമാനിക്കുന്നു. ആ നല്ലമനസ്സിന് അല്ലാഹു നന്മ വരുത്തട്ടെ... ഇവരെ കൂടി എങ്ങനെയാണ് നാട്ടില്‍ കൊണ്ടു പോകുക എന്ന് ആലോജിക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ തസ്നീമിന്റെ വരവോടെ എനിക്ക് സമാധാനമായി” ഇതുകേട്ട് തസ്നീം കുടിലിലെ സഹോദരിയെ നോക്കി. അവരുടെ മുഖത്ത് തെളിഞ്ഞ പ്രകാശം കണ്ട് തസ്നീം പറഞ്ഞു.
“എല്ലാം ഇലാഹിന്റെ വിധിപോലെ വരട്ടെ”

പറഞ്ഞ് തീര്‍ന്നില്ല പുറത്ത് നിന്ന് കുക്കുവിന്റെ വിളി ഉയര്‍ന്നു
“സുറുമീ.... ഇതാ വെള്ളം”
സുറുമി പുറത്തേക്ക് എത്തിനോക്കുമ്പോള്‍ കുക്കു സ്തംഭിച്ച് നില്‍ക്കുന്നു.
“ആരുടേതാണ് ഈ കുതിര”
പുഞ്ചിരിച്ചു കൊണ്ട് സുറുമി തസ്നീം വന്നതും മറ്റും വിശദീകരിച്ചു. കുക്കുവിനും സന്തോഷമായി പാവപ്പെട്ട ഈ കുടുംബത്തെ സഹായിക്കാന്‍ ഒരാളെങ്കിലും ഉണ്ടല്ലോ ..
സുറുമി കുക്കുവില്‍ നിന്നും വെള്ള പാത്രവും കയ്യിലേന്തി അകത്ത് കടന്നു. അല്‍പം കുടിച്ചു ദാഹം തീരത്ത് സഹോദരിയെ ഏല്പിച്ചു. അല്‍പസമയം കൂടി സംസാരിച്ച ശേഷം കുക്കുവും സുറുമിയും അവിടം വിടാന്‍ തയ്യാറായി.

സിനുജയെയും മറ്റും കുറിച്ചുള്ള വിവരങ്ങള്‍ ഒരിക്കല്‍ കൂടി തസ്നീമിനോട് സുറുമി ഓര്‍മപ്പെടുത്തി. കൊട്ടാരത്തിലെ പേരും മട്ട് വിവരവും എഴുതിയ താള്‍ അവള്‍ തസ്നീമിനെ ഏല്പിച്ചു. സുറുമി ഉടയാടകള്‍ അണിഞ്ഞ്‌ പോകാനൊരുങ്ങി. വീണ്ടും കാണുമെന്ന ഓര്‍മ പുതുക്കലോടെ അവള്‍ അകത്ത്‌ നിന്ന സഹോദരിയോടും തസ്നീമിനോടും യാത്ര പറഞ്ഞിറങ്ങി കുതിരക്കടുത്ത് നില്‍ക്കുന്ന കുക്കുവിന്റെ അരികിലേക്ക് നടന്നു. മരുഭൂമിയിലൂടെ അവരേയും വഹിച്ച് കുതിര നീങ്ങി

തുടരും......