2010, നവംബർ 29, തിങ്കളാഴ്‌ച

നിലാവില്‍ നിന്നേയും തേടി....

ഇംതിയാസ് പുറത്ത് കടന്നതറിഞ്ഞ സുറുമി പതിയെ കണ്ണുകള്‍ തുറന്ന് അരികെ നില്‍ക്കുന്ന പരിചാരികയോട് ചുറ്റുപാടുകളെ കുറിച്ച് അന്വേഷിച്ചു. “എല്ലാവരും പോയി കുമാരീ ഇനി പറഞ്ഞോളു”
സുറുമിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു “ഇലാഹീ..... ഇന്നത്തെ രാത്രിയും കഴിഞ്ഞു. നീയാണ് എന്റെ രക്ഷ....”
ഇതുകേട്ട പരിചാരിക വീണ്ടും ചോദിച്ചു “കുമാരീ അങ്ങേക്ക്‌ എവിടെയാണ് പോകേണ്ടത്.? പറഞ്ഞോളു ഞാന്‍ അതിനുള്ള വഴികള്‍ ഒരുക്കാം” ഇതുകേട്ട സുറുമി പരിചാരികയോട് പതുക്കെ പറയു എന്ന് ആഗ്യം കാണിച്ചു.

സുറുമി പതുക്കെ എഴുന്നേറ്റിരുന്നു. എന്റെ രോഗ ശമനത്തിന് വൈദ്യന്‍ പറഞ്ഞ മരുന്നുകള്‍ പറിക്കാനായി ആളുകള്‍ പോയിട്ടുണ്ട് . അവര്‍ ആരെങ്കിലും ഇങ്ങോട്ട് വന്നാല്‍.....!! “കുമാരി കിടന്നൊളൂ അവര്‍ മരുന്നുകള്‍ തന്നു പോയ ശേഷം സംസാരിക്കാം” പറഞ്ഞ് തീര്‍ന്നില്ല. ഒരു ഭൃത്യന്‍ കയ്‌കള്‍ നിറയെ എന്തോ മരുന്നുമായി എത്തി. പുറത്തുനിന്നും വിളിച്ച്, വാതില്‍ക്കല്‍ എത്തിയ പരിചാരികയെ ഏല്പിച്ച് അയാള്‍ പോയി. സുറുമി ചിന്തയുടെ മേഘങ്ങള്‍ വകഞ്ഞു മാറ്റി പരിചാരികയെ അടുത്ത് വിളിച്ചു. “നീ എങ്ങനെ പട്ടണത്തില്‍ പോകും ഇവിടം വിടാന്‍ നിന്നെ ഇംതിയാസ് സമ്മതിക്കുമോ”
“അതിന് വഴിയുണ്ട് കുമാരീ”
എന്റെ പിതാവ് ഒരു ചെറിയ കച്ചവടകാരനാണ്. മധുര പലഹാരങ്ങള്‍ വില്പന നടത്തിയാണ് പിതാവ് ഞങ്ങളുടെ കുടുംബം നോക്കുന്നത്. പിന്നെ എന്റെ ഈ ജോലിയും. അദ്ദേഹത്തോട് കാര്യം പറഞ്ഞാല്‍ കുമാരിയുടെ പ്രിയപെട്ടവനെ കണ്ടെത്താന്‍ കഴിയും. സുറുമിയുടെ ശരീരം കുളിരണിഞ്ഞപോലെ, അവള്‍ പതിയെ ശരീരം പുതപ്പിട്ടു മുടി. പരിചാരിക വീണ്ടും വിളിച്ചു
“കുമാരീ വേഗം പറഞ്ഞോളു ആ പ്രനേശ്വരന്റെ നാമം”.
ചുവന്നു തുടുത്ത സുറുമിയുടെ ചുണ്ടുകളില്‍ തന്റെ കുക്കുവിന്റെ നാമം അനുരാഗത്തിന്റെ പൂമ്പോടികള്‍ പോലെ കൊഴിഞ്ഞു വീണു. മനസ്സും ശരീരവും ആവേശഭരിതമാവുന്നു. അവള്‍ പരിചാരികയെ വിളിച്ച് തന്റെ പ്രിയന്റെ നാമവും സ്ഥലവും എല്ലാം കുറിച്ച് ഒരു പേപ്പര്‍ അവള്‍ക്കു നീട്ടി. കയ്യില്‍ പേപ്പര്‍ കിട്ടിയതും പരിചാരിക ഉടുപ്പിന്റെ ഉള്ളില്‍ ഒളിപ്പിച്ചു. ശേഷം ഞാന്‍ ഉടനെ വരാം എന്നും പറഞ്ഞു പരിചാരിക പുറത്തിറങ്ങി. പിതാവിനെ കാണാന്‍ എന്ന് പറഞ്ഞ് രാത്രിയും പകലും അവള്‍ പുറത്തിറങ്ങാറുള്ളത് കാരണം ആര്‍ക്കും സംശയം വന്നില്ല. കൂടെ ഒരു ഭൃത്യനും ഉണ്ടായിരുന്നു. അവള്‍ ദൃതിയില്‍ നടന്നു. കൊട്ടാരത്തിന് അധികം ദുരമില്ലാത്ത തന്റെ കുടിലില്‍ എത്തുമ്പോള്‍ ഓടിയെത്തിയ അനിയത്തിയെ കെട്ടിപിടിച്ച് പറഞ്ഞു
“വെക്കം വാ.... പിതാവ് എവിടെ പോയി?”
പുറത്ത് നില്‍ക്കുന്ന കാവല്‍ ഭടനോടു ഇരിക്കാന്‍ ചുണ്ടി കാണിച്ച് അവള്‍ അകത്ത്‌ കടന്നു. പിതാവിനെ കണ്ട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
“പുലരും മുമ്പ് അങ്ങ് കുമാരനെയും കുട്ടി കൊട്ടാരത്തിന്റെ പിന്‍വാതിലില്‍ എത്തണം. ഞാന്‍ അവിടെ ഉണ്ടാകും. ബാക്കി എല്ലാം ഇലാഹിന്റെ കൈകളില്‍”
അവള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ണുകള്‍ നനയുന്ന അനിയത്തിയെ നോക്കി
“ഇല്ല നിന്നെ രക്ഷിക്കാനാ ഇതെല്ലാം. നിന്നെ എന്നെ ഏല്പിച്ചു പോയ ഉമ്മയോട് ഞാന്‍ ചെയ്യേണ്ട കടമയാണ് നിന്നെ ഇമ്തിയാസില്‍ നിന്നും രക്ഷപെടുതുന്നത്..... ഇല്ല മോളെ.... നീ ഭയകണ്ടാ എല്ലാം കാണുന്ന ഇലാഹ് ഒരു വഴി തരാതിരിക്കില്ല”.
പെട്ടന്നു തന്നെ അവിടുന്ന് യാത്ര പറഞ്ഞിറങ്ങി. കൊട്ടാരത്തിലെത്തുമ്പോള്‍ അക്ഷമയായി കാത്തിരിക്കുന്ന സുറുമിയെ കണ്ട് പരിചാരിക കളിയാക്കി
“കുമാരീ... ഇനി പറയ്‌, ആരാണ് ഈ കുമാരിയുടെ ഉള്ളം കീഴടക്കിയ കുമാരന്‍? അദ്ദേഹംആരുടെ മകനാണ്”.
പുഞ്ചിരിക്കുന്ന സുറുമി തന്റെ കയില്‍ കിടന്ന ഒരു സ്വര്‍ണ്ണ മോതിരം പരിചാരികക്ക് സമ്മാനിച്ചു. പിന്നീട് സുറുമി പറഞ്ഞ കഥകള്‍ ഓരോന്നായി കേട്ട ശേഷം പരിചാരിക ചോദിച്ചു
“അപ്പോള്‍ സിനുജയെ കുറിച്ച് ഒന്നും അറിയില്ലേ എവിടെയാണെന്നുപോലും..??”
“ഇല്ല തോഴീ ഇവിടെ നിന്നു പുറത്തു കടക്കണം എന്നിട്ട് വേണം എല്ലാം.....”

ചുവര്‍ ക്ലോക്കില്‍ അലാറം മുഴങ്ങി. കൊട്ടാരം മുഴുവന്‍ നിദ്രയിലാണ്. സുറുമിയും പരിചാരികയും വാ തോരാതെ സംസാരിച്ചു. അതിനിടയിലാണ് സുറുമി തന്റെ കഴുത്തിലെ വജ്ര മാലയെ കുറിച്ച് ചിന്തിച്ചത്. “ഞാന്‍ നാളെ എന്റെ പ്രിയനോടൊത്ത് ഇവിടം വിടുകയാണെങ്കില്‍ ഈ മാല നീ ഇമ്തിയാസിനു തിരിച്ചു കൊടുക്കണം. ഇത് ഇവിടെ നിന്നും കിട്ടിയതാണെന്ന് മാത്രം പറഞ്ഞു ഒഴിവാകുക. നിന്നെ നീതന്നെ കുരുക്കില്‍ പെടുത്താതിരിക്കുക”.
എല്ലാം അനുസരണയോടെ കേള്‍ക്കുമ്പോഴും സ്നേഹ നിധിയായ ഈ കുമാരിയെ ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് പരിചാരികയുടെ മനസ്സ് കൊതിച്ചു.
“സമയം ഒരുപാട് നീങ്ങി. ഇപ്പോള്‍ പിതാവ് യാത്ര തുടങ്ങികാണും. വെളുക്കും മുമ്പേ പട്ടണത്തില്‍ എത്തേണ്ടതല്ലേ. കുമാരി ഉറങ്ങികോളൂ. സമയം ആവുമ്പോള്‍ ഞാന്‍ ഉണര്‍ത്താം..”
സമയം ഇഴഞ്ഞു നീങ്ങി. സുറുമി ഉറക്കത്തിന്റെ കറുത്ത പാടക്കുള്ളിലേക്ക് പതിയെ വീണുതുടങ്ങി. ഉറക്കത്തിലും കുമാരിയുടെ സൌന്ദര്യം കണ്ട പരിചാരിക ഇലാഹിന്‍ സ്തുതി പറഞ്ഞു. “മാഷാ അല്ലാഹ് ”

വീണ്ടും സമയം അറിയിച്ച് ക്ലോക്ക് കരഞ്ഞു. ഒന്നുമറിയാതെ ഉറങ്ങുന്ന സുറുമി. പരിചാരിക പതിയെ എണീറ്റ് അന്തപുരത്തിന്റെ പിന്‍വാതില്‍ തുറന്നു. കാവലിരിക്കുന്ന ഭടനെ കണ്ട് പിന്തിരിഞ്ഞു. ഇനി എന്ത് ചെയ്യും. ഒരു പോം വഴിയുണ്ട്. അവള്‍ കൊട്ടാര മുറ്റത്തിന്റെ ഒരുമൂലയിലെക്ക് ഒന്നു രണ്ട് ഗ്ലാസുകള്‍ വലിച്ചെറിഞ്ഞു. ഉടച്ചു ശബ്ദം കേട്ട് ഭടന്മാര്‍ അങ്ങോട്ട്‌ ഓടി. വലിയ ശബ്ദമല്ലാത്തതിനാല്‍ ഉറക്കം പൂണ്ടവര്‍ ഒന്നും അറിഞ്ഞില്ല. എല്ലാവരും ശബ്ദം വന്ന ദിക്ക് പരിശോധിക്കുന്നതിനിടെ പരിചാരിക അന്തപുരത്തിന്റെ പിന്‍വാതിലിലുടെ പുറത്തു കടന്നു. നല്ല നിലാവ്. ചെടികള്‍ക്ക് മറവിലൂടെ വാതിലിന് അടുത്തെത്തി. കുളക്കടവിലേക്കുള്ള വാതിലായതിനാല്‍ ആരും സംശയിക്കില്ല. അവള്‍ പുറത്തു കടന്നു. നെഞ്ചിടിപ്പുകള്‍ പെരുമ്പറ പോലെ മുഴങ്ങുന്നു. ഭയം ശരീരം കീഴടക്കുന്നു.
എവിടെ പിതാവ്...? അവനെ കണ്ട് പിടിച്ചില്ലേ..? എന്റെ നാഥാ നീയാണ് തുണ. പ്രാര്‍ഥിച്ച് നാവെടുക്കും മുമ്പേ അടുത്ത് വന്ന കുതിര കുളമ്പടികള്‍ ശ്രദ്ധിച്ചു. അതെ കൂടെ പിതാവുണ്ട്. മനസ്സ് സന്തോഷം കൊണ്ട് തുള്ളി. കുമാരീ എന്ന് ഉറക്കെ വിളിക്കാന്‍ തോന്നി. അല്ല ആരും കേള്‍ക്കാനോ അറിയാനോ പാടില്ല. മനസ്സിനെ പിടിച്ചു വെച്ചു.

അവര്‍ അടുതെത്തി. കുമാരന്‍ താഴെ ഇറങ്ങി. നിലാവില്‍ വെട്ടി തിളങ്ങുന്ന മുഖം. എന്റെ കുമാരിക്ക് ചേര്‍ന്ന കുമാരന്‍. മനസ്സ് കൊണ്ട് ഇമ്തിയാസിനോട് പറഞ്ഞു “ഇല്ല ഇമ്തിയാസേ... ആ സൌന്ദര്യ ധൂമത്തെ കൊണ്ടുപോകാന്‍ അവളുടെ കുമാരന്‍ എത്തി കഴിഞ്ഞു”.
“ഹേയ്‌... എവിടെയാണ് അവള്‍..?”
ചോദ്യം കുമാരന്റേതാണ്. ഓര്‍മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന പോലെ പരിചാരിക പറഞ്ഞു
“ഇവിടെ നില്ക്കൂ..... ഞാന്‍ കുമാരിയെ ഉണര്‍ത്തി ഇങ്ങോട്ട് എത്തിക്കാം...”
കേട്ട പാടെ അവന്‍ എതിര്‍ത്തു.
“വേണ്ട ഉണര്‍ത്തേണ്ടാ ഞാന്‍ അവളുടെ അന്തപുരത്തില്‍ കടന്നോളാം”
“വേണ്ടാ... ഇമ്തിയാസെങ്ങാനും...”
“ഹേയ്‌ ഭയക്കാതിരിക്കൂ... വഴിയുണ്ട്. എന്താണെന്നല്ലേ....”
കുമാരന്‍ ചുണകുട്ടനായ തന്റെ കുതിരയെ കടിഞ്ഞാന്‍ ഉരി വിട്ടു. അവന്‍ കൊട്ടാരത്തിന്റെ ചുറ്റും ലക്ഷ്യമില്ലാതെ പതിയെ ഓടി. ഇത് കണ്ട ഭടന്മാര്‍ അല്‍ഭുതത്തോടെ തമ്മില്‍ നോക്കി. ഈ കുതിര ആരുടേത് ..?എങ്ങനെ ഇവിടെ വന്നു ..? ചോദ്യങ്ങള് ഒരുപാട്. എല്ലാവരുടെയും ശ്രദ്ധ തിരിച്ച് കുമാരന്‍ പിന്‍വാതിലിലൂടെ സുറുമിയുടെ അന്തപുരത്തിലെത്തി.

സ്വര്‍ണ്ണ നിറമുള്ള ശയ്യയില്‍ അരുമയോടെ മയങ്ങുന്ന തന്റെ പ്രാണ പ്രേയസിയെ കണ്ട കുമാരന് മനസ്സ് പിടിച്ചു നിര്‍ത്താന്‍ ആയില്ല. തന്റെ പ്രേമ ഭാജനത്തിന്റെ മൃദുലമായ കവിളുകളില്‍ അവന്‍ പതിയെ ചുണ്ടുകളമര്‍ത്തി. മോഹങ്ങളുടെ മണിപ്പിറാവുകള്‍ ചിറകു വിടര്‍ത്തി നിന്നു. പെട്ടന്നു തന്നെ സുറുമി കണ്ണുകള്‍ തിരുമ്മി. വിശ്വസിക്കാനാവാതെ അവള്‍ ചുറ്റും നോക്കി. അതെ എന്റെ കുക്കു തന്നെ.
“കുക്കൂ... എന്റെ പ്രിയനേ...”
സന്തോഷത്തിന്റേയും സങ്കടത്തിന്റേയും തിരകള്‍ ആഞ്ഞു വീശി. ഇരുകൈകളും കൊണ്ട് അവനെ വരിഞ്ഞു മുറുക്കി.
“എവിടെയായിരുന്നു നീ ഇതുവരെ. ഞാന്‍ ഇവിടെ തനിച്ച് ....”
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. സുരുമിയുടെ കവിളുകള്‍ ചുവന്നു. അധരങ്ങള്‍ തമ്മില്‍ കൈമാറുന്ന മധുരം നോക്കി നില്‍ക്കാനാവാതെ പരിചാരിക പിന്തിരിഞ്ഞ് നിന്നു. മോഹങ്ങളുടെ പറുദീസയില്‍ സ്വര്‍ണ്ണ നിറമുള്ള പൂമ്പാറ്റകള്‍ പാറിതുടങ്ങി. വിരിഞ്ഞ അവന്റെ മാറിലേക്ക്‌ അവള്‍ പതിയെ തല ചായ്ച്ചു. നിമിഷങ്ങളുടെ സ്വര്‍ഗം അനുഭവിക്കുമ്പോഴും കുക്കുവിന്റെ മനസ്സില്‍ പുറത്തു കടക്കാനുള്ള ചിന്തയുയര്‍ന്നു. അവന്‍ പരിചാരികയോട് യാത്ര പറയുമ്പോള്‍ സുറുമി അവന്റെ മാറിടത്തില്‍ അമര്‍ന്നു കെട്ടിപുണര്‍ന്ന അരയന്നങ്ങള്‍ പോലെ നിന്നു. അവര്‍ ഇംതിയാസിന്റെ കൊട്ടാരം വിട്ടു പോകും വഴിയിലും സുറുമി പരിചാരികയെ തിരിഞ്ഞു നോക്കി. ഇനിയും കാണുമെന്ന ഹൃദയത്തിന്റെ ഭാഷ അവര്‍ക്ക് തമ്മില്‍ ഉറപ്പു നല്‍കി. അവര്‍ ഇംതിയാസിന്റെ കൊട്ടാര അങ്കണം വിട്ട് യാത്രയായി. ദൂരേക്ക്... മരുഭുമിയിലൂടെ....!!

തുടരും

2010, നവംബർ 23, ചൊവ്വാഴ്ച

വീണ്ടുമൊരു രാത്രി

സുറുമി ഇന്ന് പതിവിലേറെ ചിന്താ നിമഗ്നയാണ്. കൊട്ടാരത്തിലെ ആരവങ്ങള്‍ ഒന്നും അവള്‍ ശ്രദ്ധിച്ചില്ല.

മനസ്സ് മുഴുക്കെ അഫ്രീന്റെ മുഖം. പരിചാരികമാര്‍ ഭക്ഷണവുമായി എത്തി. “കഴിചോളൂ, ഇംതിയാസ് രാജന്‍ ഇന്ന് ദുരെ യാത്രക്ക് പോകുന്നു. അതിന് മുമ്പ് ഇങ്ങോട്ട് വരാതിരിക്കില്ല”. സുറുമിയുടെ കണ്ണുകള്‍ അഗ്നി ഗോളങ്ങള്‍ പോലെ ചുവന്നു. മനസ്സുകൊണ്ട് ഇംതിയാസിനെ ശപിച്ചു. വിശപ്പ്‌ സഹിക്കാന്‍ വയ്യ. സുറുമി ഭക്ഷണം അരികിലേക്ക് വെച്ച്‌ കഴിക്കാന്‍ തുടങ്ങി. ഇടയില്‍ തോഴികളില്‍ ഒരുവള്‍ അഴിഞ്ഞു കിടന്ന സുറുമിയുടെ മുടിയിഴകള്‍ മാടിയൊതുക്കി വെച്ച്‌ ചോദിച്ചു. “കുമാരി എവിടുന്നാ..?, എങ്ങനെ ഇവിടെ എത്തിപെട്ടു”. പതിഞ്ഞ ഒരു ചിരിയോടെ സുറുമി പറഞ്ഞു “അറിഞ്ഞാല്‍ നിനക്കെന്നെ സഹായിക്കാന്‍ ഒക്കുമോ...? ഇല്ലെങ്കില്‍ എന്തിന് ഞാന്‍ എന്റെ ഉള്ളു തുറക്കണം..?” ഇതുകേട്ട തോഴി ചോദിച്ചു. “സഹായിച്ചാല്‍ കുമാരി എനിക്കെന്തു ചെയ്യും”. പെട്ടെന്ന് തന്നെ സുറുമി അവളിലേക്ക്‌ അടുത്തിരുന്ന് “പറയൂ നിനക്ക് എന്ത് വേണം... പറയൂ...”

“പ്രിയ കുമാരീ എനിക്കും വിവാഹ പ്രായം എത്തിയ ഒരു കുഞ്ഞനിയത്തിയുണ്ട്. അവള്‍ ഇടയ്‌ക്ക് എന്നെ കാണാന്‍ വരും. ഒരിക്കല്‍ അവളെയും ഇംതിയാസ് നോട്ടം വെച്ചു. ഇപ്പോള്‍ നാഴികക്ക് നാല്പതു വട്ടം അവളെ കുറിച്ചുള്ള വിവരാന്വേഷണം. ഞാന്‍ കുമാരിയെ ഇവിടുന്നു രക്ഷപെടുത്താം പകരം എനിക്കും പ്രത്യുപകാരം ചെയ്യണം” സുറുമിയുടെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു. സുറുമി തോഴിയോടു പറഞ്ഞു “തീര്‍ച്ചയായും തോഴീ.. നീ എങ്ങനെ എന്നെ രക്ഷപ്പെടുത്തും. എനിക്ക് ഒരു രക്ഷകനും ഇവിടെയില്ല. ദൂരെ ഖൈറോ പട്ടണത്തിലെ എന്റെ പ്രിയനേ തേടി ഇറങ്ങിയതാണ്‌ ഞാന്‍, എന്‍റെ യാത്രയില്‍ കൂടെ ഉണ്ടായിരുന്ന എന്റെ കളികൂട്ടുകാരി സിനുജയും വേലക്കാരി ദില്‍സത്തും എനിക്ക് യാത്രയില്‍ നഷ്ട്ടമായി. ഇനി ഞാന്‍ എങ്ങോട്ട് പോകും”.
“കുമാരി പറയൂ... കുമാരിയുടെ മനസ്സ് കീഴടക്കിയ കുമാരന്റെ നാമം പറയൂ... ഞാന്‍ അന്വേഷിക്കാം. അദേഹത്തെ ഇവിടെ എത്തിക്കാം”. സുറുമി പൊടുന്നനെ ഭക്ഷണം നിര്‍ത്തി എണീറ്റ്‌ തോഴിയെ അരികില്‍ വിളിച്ചു അനുമോദിച്ചു. അവളുടെ ഓര്‍മകളില്‍ കുക്കുവിന്റെ മുഖം തെളിഞ്ഞു. നിലാവ് പോലും ആ മുഖത്തിന്‌ മുന്നില്‍ തോറ്റുപോകും എന്ന് അവള്‍ക്ക് തോന്നി.

ഓര്‍മകളുടെ താളുകള്‍ പതിയെ മറിഞ്ഞു. തന്നെ ഓര്‍ത്തിരിക്കുന്ന മാതാവും വഴിയില്‍ നഷ്ട്ടമായ സുറുമിയെ തിരയുന്ന സിനുജയും പരിചാരികയും പിതാവും എല്ലാമെല്ലാം കണ്ണു നനയിച്ചു. എങ്കിലും എന്റെ പ്രാണേശ്വരന്‍ ഖൈസിനെ(കുക്കു) തേടി പിടിച്ച് തന്നെ ഇവിടുന്ന് രക്ഷപെടുത്താമെന്നു പറഞ്ഞ സന്തോഷം ഇമകള്‍ക്ക് അനന്തമായി ഓര്‍മകളുടെ തീരങ്ങള്‍ വീണ്ടും പച്ചപ്പ്‌ പടരുന്നു. കുക്കൂ നീ എന്റെ അരികില്‍ എത്തുമെങ്കില്‍, ചോദ്യ ചിഹ്നമായി എന്റെ കന്യകാത്വം അന്ധാളിച്ചു നില്‍ക്കുന്നു. കാമവെറിയനായ ഇംതിയാസ് നീചമായ വലയെറിയും മുമ്പ് നീ എന്നെ ഇവിടുന്ന് പുറത്തു കൊണ്ടു പോയെങ്കില്‍, വയ്യ കുക്കൂ... എന്റെ പ്രണയത്തിന്റെ ആഴം നിനക്ക് മാത്രമേ അറിയൂ.... കൊഴിഞ്ഞു വീഴുന്ന രാത്രികളില്‍ അമ്പരത്തില്‍ വിരിയുന്ന നക്ഷത്ര പൂക്കള്‍ പോലും എന്നെ കളിയാക്കി. ഓര്‍മ്മകള്‍ കാടു കയറുന്നു.

ഇംതിയാസിന്റെ ചെരുപ്പടികള്‍ അടുത്ത് വന്നു. തോഴികള്‍ അന്തപുരം വിട്ടിറങ്ങി. കൈ കഴുകാനായ് പോകുന്ന സുറുമിയെ പിടിച്ചു നിര്‍ത്തി ഇംതിയാസ് പറഞ്ഞു “വേണ്ടാ.. പരിചാരികമാര്‍ താലത്തില്‍ വെള്ളവുമായ് വരും, ഇവിടെ ഇരുന്നോളൂ പ്രിയേ...” വാക്കുകളില്‍ ചേര്‍ന്ന വീഞ്ഞിന്റെ സുഖം തിരിച്ചറിഞ്ഞ സുറുമി ഇംതിയാസിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു “എന്റെ അമീര്‍ , അങ്ങ് ഇരിക്കൂ. അങ്ങയെ വിട്ട് ഞാന്‍ പോകില്ല ഭയക്കാതെ. എനിക്ക് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്” ഒരു നിമിഷം സുറുമി കഴുത്തിലെ വജ്ര മാലയില്‍ തലോടി എന്തോ ദ്രിഢനിശ്ചയം പോലെ പറഞ്ഞു “ഇല്ല അഫ്രീന്‍ നീ സുഖമായ് ഉറങ്ങുക. ലോകത്തിന് ശാപമായ് ഒന്നും നില നില്‍ക്കരുത്”.

ഓര്‍മകളെ തട്ടി തെറിപ്പിച്ച് ഇംതിയാസ് സുറുമിയുടെ അരികിലെത്തി അവളുടെ മുടിയിഴകളില്‍ പതുക്കെ കൈകള്‍ പായിച്ചു. ധീരയായ് അവള്‍ ഇംതിയാസിനെ പീഢത്തില്‍ ഇരുത്തി അരികില്‍ ചേര്‍ന്നിരുന്നു. കൊലക്കത്തിയുടെ മുര്‍ച്ചയോടെ സുറുമിയുടെ കണ്ണുകള്‍ അയാളില്‍ പതിച്ചു. “ഹേ ഇംതിയാസ്... കാമ വെറിയനായ നീ ഇലാഹിലേക്ക് കൈകള്‍ ഉയര്‍ത്തൂ... നിന്റെ നാഥന്‍ നിരോധിച്ച എന്തൊക്കെയോ അതൊക്കെ നീ ചെയ്‌ത് കൂട്ടി. ഇനിയും നിന്റെ കൈകള്‍ ശരീരത്തില്‍ ഇരിക്കാന്‍ പാടില്ല”. ഒരു നിമിഷം ഇംതിയാസ് ഭയന്നു, ആക്രോശിക്കുന്ന സുറുമിയെ ഇംതിയാസ് ഞെട്ടലോടെ നോക്കി. “എന്ത് പറ്റി ഹുറീ നിനക്ക്..? നീ ഉറങ്ങിയില്ലേ.. എന്തൊക്കെയാണ് പുലമ്പുന്നത്”. “ഇല്ല ഇംതിയാസ്..., നിന്നെ ഇന്നെന്റെ കയ്‌കള്‍ വരിഞ്ഞു മുറുക്കും. നിന്റെ ഹൃദയം നീചമാണ്. നീ ഇലാഹിന് പോലും വെറുക്കപെട്ടവനാണ്. നിന്നെ ഞാന്‍ നാഥനിലേക്ക് തിരിച്ചയക്കുന്നു”. ശബ്ദം അന്തപുരം വിട്ട് പുറത്തു കടന്നു. പരിചാരികരും മറ്റും ഓടിയടുത്തു. ഇംതിയാസ് ഭയത്തോടെ സുറുമിയെ തുറിച്ചു നോക്കി. തന്റെ ദൌത്യം ഇന്നത്തേക്ക് മതിയാക്കി സുറുമി തളര്‍ന്ന പോലെ നിലത്തേക്ക് വീണു.

ഭയന്ന ഇംതിയാസിനെ പരിചാരകര്‍ സമാധാനിപ്പിച്ചു. “എന്ത് പറ്റി അവള്‍ക്ക്. എന്ത് പറ്റി” ചോദ്യം തോഴിമാരിലേക്ക് വന്നു. “അറിയില്ല അമീര്‍. ഇന്ന് പകല്‍ മുഴുവന്‍ കുമാരി ചിന്തയിലാണ്”. വിവരം കൊട്ടാര വൈദ്യന്റെ ചെവിയില്‍ എത്തി “തല്‍കാലം വിശ്രമിക്കട്ടെ”. ഇമ്തിയാസിന് ഭയം വിട്ട് മാറിയില്ല. എങ്കിലും കൈവിട്ടു പോകുന്ന ദിന രാത്രങ്ങളെ ഓര്‍ത്ത് അയാള്‍ പരിഭവിച്ചു. വൈദ്യന്റെ മരുന്നുകള്‍ സുറുമിയില്‍ ഫലിച്ചില്ല. അവള്‍ കണ്ണുകളെ ഇറുകി അടച്ചു. അലസമായി കിടക്കുന്ന അവളുടെ ശരീരത്തിലേക്ക് കാമവെറിയനായ കഴുകന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ പതിഞ്ഞു. ഇംതിയാസിന്റെ മിഴികള്‍ പുറത്തേക്കു തള്ളി. അവന്‍ സ്വയം പറഞ്ഞു “ഇല്ല തരുണീമണീ.. ഞാന്‍ നിന്റെ മാദക സുഖന്ധം ആസ്വദിക്കാതെ....... ഇല്ലാ.... ഞാന്‍ നിന്നില്‍ എല്ലാം മറക്കുന്നു...” വീണ്ടുമൊരു രാത്രിയുടെ സ്വപ്നങ്ങളുമായ് ഇംതിയാസ് സുറുമിയുടെ കിടപ്പറ വിട്ട് നടന്നു.

തുടരും...

2010, നവംബർ 19, വെള്ളിയാഴ്‌ച

അഫ്രീന്റെ വജ്രമാല

പുലര്‍ച്ചെ തന്നെ ഇമാദ് ഇംതിയാസ് രാജന്‍ സുറുമിയുടെ വിവരാന്വേഷണം തുടങ്ങി. കൊട്ടാര പരിചാരികമാര്‍ പളുങ്ക് താലത്തില്‍ പാലും പഴങ്ങളും സുറുമിക്കരികില്‍ എത്തിച്ചു. ഉറക്ക ചടവുകള്‍ സുറുമിയുടെ കണ്ണുകളിലെ തിളക്കം അകറ്റി. ജാലകത്തിലുടെ പുറത്തേക്ക് നോക്കിയ സുറുമിയുടെ മനം വെമ്പല്‍ കൊണ്ടു. സൂര്യ കാമുകന്‍ പൂക്കളുടെ മുഖം മുത്തി ചുവപ്പിക്കുന്നു. കൂടെ ഒളിച്ചും പാത്തും തെന്നലും വന്നെത്തുന്നു. കിളികളും ചിത്ര ശലഭങ്ങളും. കൊട്ടാരത്തിലെ പുന്തോട്ടം നിറയെ പൂക്കളാണ്. കണ്ണിനു വിരുന്നിന്റെ അനുഭൂതി. എല്ലാം കണ്ടും കേട്ടും വയ്യ കുക്കൂ ഇനി ഇവിടുന്നു ഞാന്‍ എങ്ങനെ പുറത്ത് കടക്കും. ഇംതിയാസ് രാജന്റെ കയ്‌കളില്‍ പെടും മുമ്പ് ഇവിടുന്ന് പുറത്ത് കടക്കണം. ആരാണ് എന്നെ സഹായിക്കുക. ആലോചന പലവഴിക്കും നീണ്ടു. അവസാനം..... എന്റെ ഇലാഹീ... നീ കനിയുമെന്ന് ഞാന്‍ കരുതുന്നു. അനന്തമായ വിഹായസ്സിലേക്ക് കരങ്ങളുയര്‍ത്തിയ സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു . അവള്‍ ജാലക കാഴ്ചകള്‍ വിട്ടകന്നു. വാതിലില്‍ ശക്തിയായി മുട്ടുന്നത് കേട്ട്
സുറുമി അന്താളിച്ചു. ഇംതിയാസ് ആയിരിക്കുമോ..? യാ അല്ലാഹ്. ഭയം മനസ്സിനെ കീഴടക്കി. ഉടനെ വാതില്‍ തള്ളി തുറന്ന് ഇംതിയാസ് അകത്തു കടന്നു.

പ്രിയേ.. തരുണീ മണീ..
അവളുടെ വാടിയ മുഖം ഇംതിയാസിനെ വേദനിപ്പിച്ചു. എന്ത് പറ്റി നിനക്ക് കണ്ണുകള്‍ കലങ്ങിയിരിക്കുന്നു. നിനക്കെന്റെ കൊട്ടാര സുഖങ്ങള്‍ തികയാതാകുന്നുവോ..? ഇത് കേട്ട സുറുമി അവസരം മുതലെടുത്തു. അതെ പ്രിയ രാജന്‍ ഞാന്‍ ഒരു അമീറിന്റെ മകളാണ് . വളരെ വിശേഷമായ കുടുംബം. ഞാന്‍ അവിടുത്തെ ഏക മകളാണ്.അവള്‍ പറയുന്നതെല്ലാം ഇംതിയാസ് അക്ഷമനായി കേട്ട് നിന്നു. എന്നിട്ട് പറഞ്ഞു.
ഹുറീ ഇല്ല നീ .... നീ ഇന്നുമുതല്‍ എന്‍റെ പ്രിയ പെട്ടവള്‍ ആയിരിക്കും. ഉം, നീ വല്ലതും കഴിക്കൂ എന്‍റെ കൂടെ..
തന്റെ തന്ത്രം ഫലവത്താകുന്നത് കണ്ട് സുറുമി ഉള്ളില്‍ പുഞ്ചിരിച്ചു. സുറുമിയുടെ തിളക്കമാര്‍ന്ന കണ്ണുകള്‍ ഇംതിയാസിനെ കെട്ടി വരിഞ്ഞു മിഴികളില്‍ അനുരാഗത്തിന്‍റെ പാതി ഇറങ്ങിയ തിരശീല കണ്ട് രാജന്‍ അവളുടെ അടുക്കലേക്കു അണഞ്ഞിരുന്നു. വരൂ വല്ലതും കഴിക്കൂ നിന്‍റെ ശരീരം വല്ലാതെ ക്ഷീണിക്കുന്നു. അവള്‍ വളരെ ദയനീയ ഭാവത്തില്‍ രാജനെ വിളിച്ചു.
ഹബീബി.. എന്‍റെ പ്രിയനേ.. കഴിക്കാന്‍ എനിക്കും കഠിനമായ വിശപ്പുണ്ട്. പക്ഷേ.. എന്റെ അയല്‍ രാജാവ് ഒമര്‍ഖാന്‍റെ പ്രിയ കുമാരന്‍ ഖൈസ് എന്ന കുക്കു, അവനെ കണ്ടു പിടിക്കാനാണ് ഞാന്‍ഇറങ്ങി തിരിച്ചത്. എന്റെ പിതാവിന്‍റെ കൂടെ യാത്ര പോയ ഖൈസ് (കുക്കു) പട്ടണത്തില്‍ നിന്നും മടങ്ങി വന്നില്ല. അന്ന് തോട്ട് ദേഷ്യം മൂത്ത ഒമര്‍ഖാന്‍ എന്‍റെ പിതാവിനെ തടവിലാക്കി. എന്നെ അദ്ദേഹം രാജ്ഞിയാക്കുമെന്നു ശഠിച്ചു. അവിടുന്നുള്ള രക്ഷപെടലായിരുന്നു എന്നെ എന്‍റെ ഈ പ്രിയ രാജന്‍റെ അടുത്ത് എത്തിച്ചത്. ഇനി ഖൈസ് (കുക്കു) അവനെ കണ്ടു പിടിക്കണം രാജന്‍. എന്നെ സഹായിക്കണം. അവനെ കണ്ടു പിടിച്ച് കൊട്ടാരത്തില്‍ എത്തിച്ചാല്‍ എന്റെ പിതാവിനെ അവര്‍ അവിടുന്നും മോചിപ്പിക്കും. അപ്പോള്‍ എന്റെ പിതാവ് തീര്‍ച്ചയായും എന്നെ നിങ്ങള്‍ക്ക് സമ്മാനിക്കും. സുറുമിയുടെ തന്ത്രം അറിയാത്ത പാവം ഇമാദ് ഇംതിയാസ് അവളുടെ അനുരാഗം തുളുമ്പുന്ന വാക്കുകളില്‍ അലിഞ്ഞു ഇല്ലാതായി. അയാളുടെ മനസിലേക്ക് മോഹങ്ങളുടെ തിരകള്‍ പ്രവഹിച്ചു തുടങ്ങി. സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു. അതിന് കാപട്യത്തിന്‍റെ കൈപുള്ളത് ഇമാദ് ഇംതിയാസ് അറിഞ്ഞില്ല. അയാള്‍ സുറുമിയുടെ കണ്ണുനീര്‍ വിരലുകള്‍ കൊണ്ട് തട്ടിമാറ്റി. പ്രിയപ്പെട്ട ഹൂറി നിന്‍റെ മിഴികള്‍ നനയാതെ ഞാന്‍ നോക്കാം. നീ വല്ലതും കഴിച്ചാലും. ശേഷം നമുക്ക് ബജാറിലേക്ക് യാത്രയാകാം.. നീ വിഷമിക്കാതെ.. നിന്റെ കണ്ണിമകള്‍ നനയാതെ.. നീ ഇംതിയാസിന്‍റെ ഹുറിയാണ്. സുറുമി ഇംതിയാസിന്‍റെ ചാരെ അനുസരണയോടെ പതുങ്ങി നിന്നു. അയാളുടെ മോഹങ്ങള്‍ സുറുമിയുടെ മാദക മധുവൂറുന്ന അധരങ്ങളില്‍ പതിച്ചു. ഇമ വെട്ടാതെ അയാള്‍ അത് നോക്കി. സുറുമി തന്‍റെ ശരീര ഭംഗി കാണും വിധേ ഇംതിയാസിന്‍റെ മുന്നിലുടെ വരാന്തയിലേക്ക്‌ നടന്നു. പുറത്ത് തോഴിമാര്‍ കാത്തു നില്‍ക്കുന്നു.

അവര്‍ സുറുമിയെ കൂട്ടി കൊട്ടാര വളപ്പിലെ കുളത്തിലെത്തി. അവര്‍ ആകാംഷയോടെ സുറുമിയുടെ ശരീരത്തിലെ ആഭരണങ്ങളും മറ്റും ഓരോന്നായ്‌ നോക്കികൊണ്ടിരുന്നു. അപ്പോഴാണ്‌ കുട്ടത്തില്‍ ഒരുവള്‍ ഭയന്നു പറഞ്ഞത്.

ഇലാഹീ... ഈ കഴുത്തില്‍ കിടക്കുന്ന വജ്ര മാല അഫ്രീന്‍ കുമാരിയുടെ അല്ലെ...?
ഇത് കേട്ട് കുടെയുള്ള മറ്റെല്ലാവരും അത് ഉറ്റു നോക്കി. ഇത് കണ്ട സുറുമിയുടെ കണ്ണുകള്‍ ആകാംഷയോടെ അവരെ ഉറ്റുനോക്കി. അവള്‍ പറഞ്ഞു, ഇത് ഇന്നലെ ഇംതിയാസ് എനിക്ക് സമ്മാനിച്ചതാണ്‌. ആരാണ് ഈ അഫ്രീന്‍..? തോഴിമാര്‍ പറയാന്‍ മടിക്കുന്നു. അവര്‍ തമ്മില്‍ തമ്മില്‍ നോക്കി. സുറുമി അവരുടെ പരുങ്ങല്‍ കണ്ട് അല്‍പം കട്ടിയില്‍ ചോദിച്ചു . കേട്ടില്ലേ ...?? ''ആരാണ് അഫ്രീന്‍ ..?''

എല്ലാവരും മുഖത്തോട് മുഖം നോക്കി. അവരില്‍ ഒരാള്‍ ഭയമില്ലാതെ പറഞ്ഞുതുടങ്ങി. പ്രിയ കുമാരീ.. അഫ്രീന്‍ സുന്ദരിയായിരുന്നു. അവരെ ഇവിടെ ഇംതിയാസ് രാജന് കൊണ്ടു വന്നു കച്ചവടക്കാര്‍ വില്‍ക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു. അവള്‍ വളര്‍ന്നു പ്രായപൂര്‍ത്തി എത്തിയ ശേഷം ഒരിക്കല്‍ ഇമാദ് ഇംതിയാസ് അവളുടെ കിടപ്പറയില്‍ ചെന്നു. ഭയന്ന കുമാരി ഇമ്തിയാസിന്‍റെ വിരലുകളില്‍ കടിച്ചുതുങ്ങി. ദേഷ്യം മുത്ത ഇംതിയാസ് അവളെ ചുവരിലേക്ക് തള്ളി തലയ്ക്കു ഏറ്റ ആഘാതം കാരണം അഫ്രീന്‍ മരണപെട്ടു. പിന്നീട് കുളക്കടവില്‍ കൊണ്ടുപോയി ഇംതിയാസ് ജഡം ഉപേക്ഷിച്ചു. കേട്ട് നിന്ന സുറുമിയുടെ നെഞ്ചിടിപ്പുകള്‍ ഒരു ഘോഷയാത്രപോലെ വര്‍ധിച്ചു. എന്നിട്ടും അവള്‍ ചോദിച്ചു, പിന്നെ എന്ത് സംഭവിച്ചു തോഴികളെ.. പറയൂ.....

ഇല്ല കുമാരീ... പിന്നീട് ഈ കുള വക്കില്‍ മറവു ചെയ്തു അവളുടെ കഴുത്തിലെ വജ്രമാലയാണ് കുമാരിക്ക് ഇംതിയാസ് സമ്മാനിച്ചത്‌. ഇത് കേട്ട സുറുമി ഭയന്നു വിറച്ചു. കഴുത്തില്‍ കിടന്ന വജ്രമാല കൈകൊണ്ടു പതിയെ തടവി. സുറുമിയുടെ ദേഷ്യം ഉറഞ്ഞു കുടി. ഒന്നും പുറത്ത് കാണിക്കാതെ മനസ്സില്‍ ദൃഡ നിശ്ചയമെടുത്ത് പറഞ്ഞു. അഫ്രീന്‍ നീ ചെയ്യാന്‍ തുനിഞ്ഞത് എന്നിലുടെ സംഭവിക്കും തീര്‍ച്ച...!! സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു . നിഷ്കളങ്കമായ പോലേ അഫ്രീന്റെ മുഖം സുറുമിയില്‍ നൊമ്പരങ്ങള്‍ സമ്മാനിച്ചു.

തുടരും

2010, നവംബർ 16, ചൊവ്വാഴ്ച

ഈദ്‌ മുബാറക്


ബലി പെരുന്നാള്‍ ദിനം.
"പ്രിയ കുക്കൂ ഇന്നിവിടെ ആഘോഷ തിമിര്‍പ്പുകളാണ്.
നിന്റെ ചാരെ എത്താന്‍ ഞാന്‍ കൊതിക്കുന്നു. പ്രണയാര്‍ദ്രമായ നിന്റെ ഈ ഈദ് സന്ദേശം
മനോഹരമായി. നിന്നെ തഴുകുന്നൊരു കുളിരുള്ള ഇളം കാറ്റായി ഞാന്‍ നിന്നരികിലെത്താം, പ്രണയ പുന്തോപ്പിലെ തേന്‍ നുകരാന്‍ കൊതിക്കുമൊരു വണ്ടുപോലെ. എന്റെ മോഹങ്ങളുടെ പട്ടികയില്‍ ആദ്യത്തെ വരികള്‍ നിന്റെ മുഖ ദര്‍ശനം ആയിരിക്കും. നീ എന്റെ മൌന പ്രണയമേ നിനക്കീ രൂപം നല്‍കിയ നാഥനാണ് സ്‌തുതി.
നീ..... എന്റെ സൌഭാഗ്യങ്ങളുടെ താഴ്വാരം. എന്റെ മോഹങ്ങളുടെ കടിഞ്ഞാണ്‍ വിള്ളുന്നു. നീ എന്നരികില്‍ എന്ന് പറന്നെത്തും പ്രിയ കുക്കൂ.. വാക്കുകളും നോക്കുകളും നിന്നിലേക്ക്‌, അതെ... എന്റെ മാത്രം.... കുക്കുവിലേക്ക്.
നീ എന്റേയാണ്, എന്റെ മാത്രം. മൌനം, തുടിപ്പുകള്‍, സ്വകാര്യത
എല്ലാം നീയാണ്. അതാണ്‌ എന്റെ സ്വര്‍ഗ്ഗവും. ഞാനാ സ്വര്‍ഗ നദിയില്‍ നീരാടും ജല കന്യകയും.
പ്രിയ കുക്കൂ നിനക്ക് എന്റേയും ഈദ്‌ ആശംസകള്‍...”

കുക്കൂന്റെ സ്വന്തം.... സുറുമി

2010, നവംബർ 14, ഞായറാഴ്‌ച

നിഴല്‍ പൂക്കള്‍

കൊട്ടാരം പരിപാലകര്‍ മുഴുവന്‍ സിനുജയേയും പരിചാരികയേയും ഉറ്റു നോക്കുന്നു.
അനസ് ശഹബാന്‍ സമാധാനിപ്പിച്ചു. വിഷമിക്കാതിരിക്കൂ...
നമ്മുടെ ഭടന്മാര്‍ അവരെ തിരക്കുന്നുണ്ടല്ലോ..? എന്തെങ്കിലും വഴി കാണാതിരിക്കില്ല!
ഇതുകേട്ട പരിചാരിക ഭയം മനസ്സില്‍ നിന്ന് നീങ്ങിയില്ലെങ്കിലും സിനുജയെ സമാധാനിപ്പിച്ചു.
സമയം നീങ്ങി. അവര്‍ അവിടെ നിന്നും യാത്ര പറഞ്ഞു. വീണ്ടും വിജനമായ പാതകള്‍ കീഴടക്കാന്‍ ഒരുക്കമായി. വെയില്‍ മറഞ്ഞു. മരുഭുമിയിലെ ചുടുകാറ്റിന് അല്പം ആശ്വാസം.
പകലിന്റെ  മുഖം മങ്ങിത്തുടങ്ങി. കുങ്കുമ ചാറ് തേച്ച് സന്ധ്യയുടെ കവിളുകള്‍ ചുവന്നു.
കൂട്ടിലേക്ക് പറന്നകലുന്ന മരുപക്ഷികള്‍. അങ്ങിങ്ങായി തമ്പടിച്ചിരിക്കുന്ന വഴിയാത്രക്കാര്‍ ഇനിയുള്ള യാത്ര ദുര്‍ഘടമാണ്.
രാത്രിയുടെ കറുത്ത മുഖം പതിയെ വന്നടുക്കുന്നു. 

ഞാന്‍ ഭയക്കുന്നു.സിനുജാ... നാം രാത്രി എവിടെ തങ്ങും..?
അറിയില്ലാ വീട്ടിലേക്കു സുറുമിയില്ലാതെ മടങ്ങാനും വയ്യ!!
ഞങ്ങളെ കാണാതെ വീട്ടുകാരും വിഷമിച്ചുകാണും
ഇലാഹീ...... ഒരു വഴി കാണിച്ചു തരണേ..
അവര്‍ നടന്നു നീങ്ങുന്നതിനിടെ.. അല്പം അകലെ ഒരു തീ വെളിച്ചം കണ്ടു. അവിടം ലക്ഷ്യമിട്ട് രണ്ടുപേരും നടന്നു. നാല് സ്ത്രീകള്‍ കുടിയിരുന്ന് ശീട്ട് കളിക്കുന്നു. അരികില്‍ കുടിക്കാനായി ഖാവയും ഈന്തപ്പഴവും ഈ രാത്രി ഇവിടെ ഒറ്റയ്ക്ക് കഴിയാന്‍ പോന്ന ധൈര്യം ഉള്ള ഇവര്‍ ആരാകും..?
അറിയില്ല. അവരുടെ അടുത്ത് ചെന്ന് പരിചാരിക നീട്ടി വിളിച്ചു.
സഹോദരിമാരെ.. ഇന്ന്  രാത്രി ഞങ്ങള്‍ക്കും നിങ്ങളുടെ കൂടെ താമസിക്കാന്‍ ഇടം തന്നാലും. ഞങ്ങള്‍ വളരെ ദയനീയരാണ്. 
ഇതുകേട്ടപ്പോള്‍ അതില്‍ മുത്തവളെന്ന് തോന്നിപ്പിക്കുന്ന സ്ത്രീ ചോദിച്ചു. ആരാണ് നിങ്ങള്‍, ഇതിന് മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ.. എവിടെ പോകുന്നു..? എന്തിന് പോകുന്നു...?
എന്നിങ്ങനെ ചോദ്യങ്ങള്‍. ഉത്തരം ദയനീയം ആയതിനാല്‍ ആവാം അവര്‍ ഞങ്ങള്‍ക്ക് ഇരിക്കാനും കിടകാനും അവരുടെ ടെന്റ് സജ്ജീകരിച്ചു. ക്ഷീണിച്ച് അവശരായ ഞങ്ങള്‍ തളര്‍ന്നു കിടന്നു.

ഓര്‍മകളില്‍ ദിശയറിയാതെ പറക്കുന്ന വെള്ളരി പ്രാവുപോല്‍ സുറുമിയുടെ മുഖം തിളങ്ങി. ഉറക്കച്ചടവുകളെ തോല്‍പ്പിച്ച് മിഴികള്‍ പരല്‍മീന്‍ കണക്കെ അങ്ങോട്ടുമിങ്ങോട്ടും നീന്തിഹൃദയം. കാരമുള്ളുകള്‍ കെട്ടിവരിയുന്നു രാവിനു നീളം കൂടിയപോലെ...

സുറുമിയെ വഹിച്ചു പോയ കുതിര കുളമ്പടികള്‍ ഇമാദ് ഇംതിയാസ് രാജന്റെ കൊട്ടാര കവാടത്തില്‍ നിശ്ചലമായി. കൊട്ടാരം ഭടന്‍ വാതില്‍ തുറന്നു. അകത്തേക്ക് കടത്തിയ ശേഷം സുറുമിയുടെ കരങ്ങളിലെ ബന്ധനം വേര്‍പെടുത്തി. ക്ഷീണിച്ച് തളര്‍ന്ന സുറുമിയുടെ നേരെ ഇരിക്കാനായി ഒരു സിംഹത്തോല്‍ എറിഞ്ഞു കൊടുത്തു. സുരുമിയുടെ തളര്‍ന്ന ശരീരം പതിയെ നിലത്തു അമര്‍ന്നു. ഉടന്‍ മൃഗീയനായ ഇമാദ് ഇംതിയാസ് രാജാവ് പുറത്ത് വന്നു. സുന്ദരിമാരായ സ്ത്രീകള്‍ ഇംതിയാസിന് എന്നും ലഹരിയാണ് . വടിതളര്‍ന്ന് കിടക്കുന്ന സുന്ദരിയെ കണ്ട് ഇംതിയാസിന്റെ കണ്ണുകള്‍ പുറത്തേക്ക് തള്ളി. ഉടനെ ചോദ്യം ഉയര്‍ന്നു.  “ഈ ഹുറിയെ എവിടെ നിന്ന് കിട്ടി..?“
സുറുമിയുടെ കയ്‌കള്‍ രാജന്‍ പതിയെ തൊട്ട ശേഷം കൊട്ടാര പരിചാരികകളോട്  ആജ്ഞാപിച്ചു..!
“വേഗം ഇവളെ അന്തപുരത്തില്‍ കൊണ്ട് പോകൂ..“
ഇതുകേട്ട കുതിരസവാരികള്‍ രാജനോട്‌ പറഞ്ഞു. “ഇല്ല യജമാന്‍ ഞങ്ങള്‍ ഇവളെ ഇങ്ങെത്തിക്കാന്‍  ഒരുപാട് കഷ്ട്ടപെട്ടു.“
“അവള്‍ ഒരുപാട് ദേഹോപദ്രവം ചെയ്തു.  അതിനുള്ള പ്രതിഫലം കിട്ടാതെ ഞങ്ങള്‍ മടങ്ങില്ല.“
ഇത് കേട്ടതും രാജന്‍ ചിരിച്ചു കൊണ്ട് പണകിഴികള്‍ അവര്‍ക്ക് കാല്‍കീഴിലേക്ക് എറിഞ്ഞു കൊടുത്തു.
എല്ലാവരും തനിക്ക് കിട്ടിയ ഓഹരിയുമായി മടങ്ങി.
അകത്ത് പരിചാരികമാര്‍ സുറുമിയെ ഭക്ഷണ പാനീയങ്ങള്‍ നല്‍കി കുളിപ്പിച്ച് പട്ടുടയാടകളും ധരിപ്പിച്ചു. തോഴികള്‍ സുറുമിയുടെ സൌന്ദര്യത്തില്‍ സംപുജ്യരായി.
ഉടനെ രാജന്റെ ഉത്തരവുമായി ഭടന്‍ എത്തി. രാജന്‍ അന്തപുരത്തിലേക്ക് എഴുന്നള്ളുന്നു.

ഊദിന്റെയും അത്തറിന്റെയും മണമൊഴുകുന്ന പട്ടു മെത്ത ഭംഗിയായി  വിരിഞ്ഞു കിടന്നു. ഭയന്ന് വിറച്ച സുറുമി ഒരുഭാഗത്ത് ചുവരില്‍ താങ്ങി നിന്നു. വേഷ ഭുഷാധികളോടെ രാജന്റെ എഴുന്നള്ളത്ത്. സുരുമിയുടെ ഉള്ളം കിടുങ്ങി. കയ്‌കളും ഉടലും വിറച്ചു. മനം മന്ത്രിച്ചു.
“പ്രിയപ്പെട്ട കുക്കൂ.. നിന്റെ ഞാന്‍ ഇതാ മറ്റൊരു വന്‍ വടവൃക്ഷത്തിന്റെ ചുവട്ടില്‍ ചിറകു തളര്‍ന്ന പക്ഷിയെ പോലേ.. നീ എവിടെയാണ് കുക്കൂ“ ഓര്‍മ്മകള്‍ കുക്കുവിലേക്ക് ഉയരും മുമ്പേ ആ വിളികള്‍ സുരുമിയുടെ കര്‍ണ പടത്തില്‍ പതിച്ചു.
“ഹേയ്  എന്റെ മനം കവര്‍ന്ന തരുണീ മണീ..“
“ഇങ്ങ് അടുത്ത് വന്നാലും“  ലളിത്യമോടെയുള്ള പുഞ്ചിരി നല്‍കി രാജന്‍ വിളിച്ചു. ഭയന്ന സുറുമി കണ്ണുകള്‍ കയ്‌കള്‍ കൊണ്ട് പൊത്തി. ഇത് കണ്ട ഇംതിയാസ് രാജന്‍ പതുക്കെ സുരുമിയുടെ ചാരേക്കു നടന്നു. ഊദിന്റെയും അത്തറിന്റെയും മനം മയക്കുന്ന സുഗന്ധം അയാളെ ഉന്മത്തനാക്കി. സുറുമിയുടെ മുഖത്തുനിന്നും ഇംതിയാസ് രാജന്‍ പതുക്കെ കയ്‌കള്‍ എടുത്ത് മാറ്റി. അനന്തമായ വിഹായസ്സിലെ താരഗണങ്ങളുടെ ശോഭ ഒന്നിച്ചനുഭവിച്ചപോലെ.. അയാള്‍ കയ്യില്‍ കിട്ടിയ മാദക പൂവിനെ മാറോട് ചേര്‍ത്തു. പ്രതികരിക്കാന്‍ കഴിയാതെ സുറുമി അനുസരണയോടെ നിന്നു സന്ധ്യയുടെ അരുണിമ പകര്‍ന്ന കവിളുകളില്‍ ഇംതിയാസിന്റെ ചുണ്ടുകള്‍ അമര്‍ന്നു വീണ്ടും വീണ്ടും. സ്വപ്നത്തില്‍ നിന്നെന്നപോലെ സുറുമി ഞെട്ടി..!!!
“ഹേയ് രാജന്‍ അങ്ങെന്താണ് കാണിക്കുന്നത്.
ഞാന്‍.... ഞാന്‍....“ സുറുമി പറയാന്‍ ഒരുങ്ങി. പക്ഷെ..! ഇത്  രക്ഷാമാര്‍ഗം അല്ലെന്ന് സുറുമിക്ക് അറിയാം. അവള്‍ സന്തോഷത്തോടെ എന്തോ തീരുമാനിച്ച പോലെ വിളിച്ചു. “രാജന്‍ അങ്ങ് അല്പം ഇരിക്കൂ നമുക്ക് സംസാരിക്കാം.“ ശരീരം തളര്‍ന്നു എങ്കിലും മനസ്സിന്റെ ധൈര്യം വീണ്ടെടുത്ത് അവള്‍ അയാളോടൊപ്പം ഇരുന്നു. “അങ്ങ് എന്തിന് തിരക്ക് പിടിക്കണം, ഞാന്‍ അങ്ങയേയോ ഈ കൊട്ടാരത്തെയോ വിട്ടു പോകില്ല.“ “ഞാന്‍ അങ്ങയുടെത് മാത്രമായിരിക്കും.” “ഇപ്പോള്‍ നാം നമ്മളെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയണം.” ഇത് കേട്ടതും ഇംതിയാസ് ആവേശ ഭരിതനായി ചോദിച്ചു. “പറയ്‌ ഹുറീ നിന്റെ നാമം എന്താണ്‌ പറഞ്ഞാലും“. സുറുമിയുടെ കണ്ണുകളില്‍ കുക്കുവിനൊത്തുള്ള ഇന്നലകളുടെ മിന്നലുകള്‍ പാറി വീണു. ഇംതിയാസ് വീണ്ടും ചോദ്യം ഉയര്‍ത്തി. “നീ എവിടെ ഉള്ളതാണ്“. സുറുമിയുടെ തളര്‍ന്ന മിഴികള്‍ വീണ്ടും തെളിഞ്ഞു .അവള്‍ അന്തപുരത്തിലെ പൂകുടയില്‍  നിന്നും ഒരു പൂവ് എടുത്ത് ഇംതിയാസിന് സമ്മാനിച്ചു. അത് കയ്യില്‍ വാങ്ങി ഇംതിയാസ് പറഞ്ഞു. “വാടിയ പൂക്കളാ.." “പുലരട്ടെ പുതിയ പൂക്കള്‍ ഇവിടെ ഞാന്‍ എത്തിക്കാം“. ഇത് കേട്ടതും സുറുമി പൊട്ടിച്ചിരിച്ചു. അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയ രാജനോട്‌ അവള്‍ പറഞ്ഞു “പ്രിയ ഇംതിയാസ് അങ്ങ് വാടിയ ഈ പൂവിനെ വെറുക്കുന്നു എങ്കില്‍!! എന്നെയും അങ്ങേക്ക് വെറുത്തേക്കും“ ഇംതിയാസിന് ഒന്നും മനസ്സിലായില്ല. അയാള്‍ സുറുമിയെ നോക്കി. അവള്‍ വീണ്ടും പറഞ്ഞു “രാജന്‍ പുലരട്ടെ, അപ്പോള്‍ ഈ പൂക്കുടയിലും പുതിയ പൂക്കള്‍എത്തും“. തല്‍ക്കാലം ഈ രാത്രിയെ ഒഴിവാക്കാന്‍ സുറുമിയുടെ തന്ത്രം ഫലിച്ചു. അനുസരണയുള്ള കുട്ടിയെ പോലെ ഇംതിയാസ് അന്തപുരം വിട്ട് പുറത്തിറങ്ങി. നഷ്ട്ട ബോധം ഉണ്ടെങ്കിലും നാളെയുടെ ലഹരി അയാളെ ഇന്നിന്റെ നഷ്ട്ടങ്ങള്‍ മായ്ച്ചു കളഞ്ഞു   

(തുടരും.......)

2010, നവംബർ 9, ചൊവ്വാഴ്ച

വിജനതയിലെ വിലാപങ്ങള്‍

വിജനമായ മരുഭുമിയിലൂടെയുള്ള യാത്ര. അങ്ങിങ്ങായി പഞ്ഞികെട്ടുകള്‍ ചിതറി കിടക്കും പോലെ ആട്ടിന്‍ പറ്റങ്ങള്‍. ഈന്തപ്പന തോട്ടങ്ങളിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങള്‍ .മണല്‍കാറ്റ് മിഴിയിലേക്കടിച്ചുവീശുമ്പോള്‍ മിഴികള്‍ പാതി അടയുന്നു. മണല്‍കാറ്റിനെയും ചൂടിനേയും വക വെക്കാതെ മുന്നോട്ടു നടന്നു . ഓരോ നിമിഷവും മനസ്സില്‍ എന്റെ പ്രിയ കുക്കുവിനെ കാണുവാനുള്ള ആര്‍ത്തിയോടെ.....
മറ്റെല്ലാം തരണം ചെയ്തു മുന്നോട്ടു നീങ്ങി.

ദൂരെ നിന്നു വരുന്ന ഒരു കച്ചവട സംഘത്തെ കണ്ട് സുറുമി ഭയന്നു. അത് തന്റെ പിതാവാകുമോ എന്ന് ഞാന്‍ ഭയക്കുന്നു സിനജാ ...
ഇല്ല സുറുമീ.....നീ ഭയക്കാതെ വേഗം നടന്നോളു...സിനുജ അവളെ സമാധാനിപ്പിച്ചു.
ഇനി അധിക ദൂരം ഇല്ലല്ലോ.
വെയിലിന്റെ വെള്ളിനൂലുകള്‍ പിടയുന്നു വിശപ്പും ദാഹവും വര്‍ധിച്ചു. കച്ചവട സംഘം അടുത്തടുത്ത് വരുന്നു. പരിചാരിക പറഞ്ഞു മുഖം മറച്ചോളു സുറുമീ..
പറഞ്ഞു തീരും മുമ്പേ...സംഘം അടുത്തെത്തി. പതിയെ കുതിരയെ പിടിച്ചു നിര്‍ത്തി.
ഹും ആരാണ് നിങ്ങള്‍.?
ഞങ്ങള്‍ യാത്രക്കാരാണ് പരിചാരികയാണ്‌ ഉത്തരം പറഞ്ഞത്.
ഉപദ്രവിക്കാതെ മാറിനില്‍കൂ...
ഹഹഹ..!!!!അവര്‍ ഉറക്കെ ചിരിച്ചു.
അവരില്‍ ഒരാള്‍ വിളിച്ചു ചോദിച്ചു
ഹേയ്..?സ്ത്രീ ..?ഈ ഹൂറികള്‍ ആരുടെ കൊട്ടരത്തിലേയാണ്.
ചോദ്യം പരിചാരികയോടാണ്.
അവള്‍ വല്ലാതെ ഭയന്ന് പറഞ്ഞു. അല്ലയോ യജമാനന്‍മാരെ...?
ഞങ്ങള്‍ ഒരു ദൂരയാത്ര ചെയ്യുന്നവരാണ് വളരെ കഷ്ട്ടതയോടെ യാത്ര ചെയ്യുന്ന ഞങ്ങളെ വെറുതെ വിട്ടാലും.
ഇത്കേട്ട സംഘം വലിയ വായില്‍ ചിരിച്ചു.
ഹഹഹഹ ..!!!
വെറുതെ വിടുകയോ...?
ഈ ഹൂറികളെ വെറുതെ വിടാനോ ഇല്ല..!!!
ഒരാളെ ഞങ്ങളെടുക്കും ഞങ്ങളുടെ യജമാനന് കാഴ്ച വെച്ചാല്‍...!!
വളരെയധികം സമ്മാനങ്ങള്‍ ലഭിക്കും.
ഇതുകേട്ട് ഭയന്ന സുറുമിയെ സിനുജ സമാധാനിപ്പിച്ചു. സംഘം തമ്മില്‍തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. ഒടുവില്‍ പെട്ടന്നു അതിലൊരുവന്‍ വന്നു സുറുമിയുടെ മുഖംമൂടി വലിച്ചുകീറി.
ഭയന്ന സുറുമി ഒച്ചവെച്ചു കരയാന്‍ തുടങ്ങി.ഇത് കേട്ടതും പരിചാരിക അതിലൊരുവനെ തന്റെ കയ്യിലുള്ള തോല്‍സഞ്ചി കൊണ്ട് പൊതിരെതല്ലി.സിനുജയും സുറുമിയും തിരിഞ്ഞു നടക്കാന്‍ നോക്കിയപ്പോഴേക്കും കറുത്ത തടിച്ച ഒരാള്‍ സുറുമിയെ കുതിരപ്പുറത്തേക്ക് വലിച്ചു കയറ്റി.കാറ്റിനെകാളും ശക്തിയോടെ പറന്നു.
യാ... ഇലാഹീ..........
രക്ഷിക്കണേ...രക്ഷിക്കണേ...
വലിയ വായില്‍ അവര്‍ വിളിച്ചു കൂവി ആര് കേള്‍ക്കാന്‍..അട്ടഹാസത്തോടെ ചിരിച്ചു കൊണ്ട് സംഘക്കാര്‍ ഒന്നടങ്കം അവരുടെ പിന്നാലെ പോയി.
വാവിട്ടു അലറുന്ന സിനുജയെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ..പരിചാരിക അങ്ങോട്ടുമിങ്ങോട്ടും ഓടി.
ഇലഹീ...
എങ്ങോട്ട് പോകും..? എന്ത് ചെയ്യും..?
സിനുജാ വാ.. നമുക്കും അവരെ പിന്തുടരാം..എങ്ങോട്ടെന്നില്ലാതെ സിനുജയും പരിചാരികയും നടന്നു നീങ്ങി. പൊടിപടലങ്ങള്‍ പാറിച്ചു പറന്നകലുന്ന കുതിര സംഘത്തിനൊപ്പം എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എങ്കിലും പരിചാരിക പറഞ്ഞു. അല്പം അകലെയായി ഒരു കൊട്ടാരമുണ്ട് അനസ്ശഹബാന്‍ രാജാവിന്റെ കൊട്ടാരം അവിടെ വിവരം ധരിപ്പിക്കാം..എന്തെങ്കിലും പരിഹാരം കാണാതെ ഇരിക്കില്ല. വാവിട്ടു കരയുന്ന സിനുജയോടു പറയുന്നതോടൊപ്പം പരിചാരിക ഭയന്നു വിറക്കാന്‍ തുടങ്ങി.
സുറുമി ഇല്ലാതെ ചെന്നാല്‍ യജമാനന്‍..!!!!! എന്റെ ശിരസ്സ്‌ എടുക്കും
സുറുമീ....?
സിനുജ കരഞ്ഞു വിളിച്ചു വഴിയും വെയിലും അറിയാതെ അവര്‍ ഓടിക്കൊണ്ടിരുന്നു അവസാനം അനസ് ശഹബാന്റെ കൊട്ടാര വാതില്‍ക്കല്‍ എത്തി.
വരൂ സിനുജാ നമുക്ക് അകത്തു കടക്കാം
ഉം..

പരിചാരികക്ക് പിന്നാലെ അവള്‍ കൊട്ടാര മതിലിന്‌ അകത്തു കടന്നു. അനസ് ശഹബാന്‍ കൊട്ടാര അങ്കണത്തില്‍ തന്നെയുണ്ട്‌ കിങ്കരന്മാര്‍ അടുത്തെത്തി തടഞ്ഞു ചോതിച്ചു
ഹും എന്ത് വേണം..?
ഞങ്ങള്‍ക്ക് അനസ്ശഹബാന്‍ രാജാവിനെ കാണണം.
ഇതുകേട്ട രാജാവ് ഭടന്മാരോട് ഉത്തരവിട്ടു.!!
അവരെ അകത്തേക്ക് കയറ്റി വിടൂ ...
അവര്‍ രാജാവിന്റെ മുന്നില്‍ എത്തി ...!പരിചാരിക പറഞ്ഞു.
ഹബീബി പ്രിയ യജമാനാ ..?എന്റെ യജമാന്റെ മകളെ യാത്രക്കിടയില്‍ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ട് പോയി അവളില്ലാതെ തിരിച്ചു ചെന്നാല്‍ യജമാന്‍ എന്നെ കൊന്നുകളയും.
അങ്ങ് എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ..
ഇത് കേട്ട അനസ് ശഹബാന്‍ തന്റെ ഭടന്മാരോട് ആജ്ഞാപിച്ചു. പോകൂ പെട്ടന്നു അവരെ കണ്ടെത്തൂ..
ഭടന്മാര്‍ നാല് ദിക്കും പറന്നു. പെട്ടന്നായിരുന്നു സിനുജ പൊടുന്നനെ താഴേക്ക്‌ തളര്‍ന്നു നിലം പതിച്ചു.
യാ ഇലാഹീ...എന്തുപറ്റി സിനുജാ..അല്പം വെള്ളമെട്ക്കൂ ..
അപ്പോഴേക്കും വെള്ളം എത്തി വെള്ളം മുഖത്തേക്ക് തെളിച്ചു.
സിനുജാ ...? സിനുജാ ..?
സിനുജ പതുക്കെ കണ്ണുകള്‍ തുറന്നു
എവിടെ..എവിടെ എന്റെ സുറുമി എവിടെ..?
ആ വിലാപം കേട്ടുനിന്നവരും അത്ഭുത ത്തോടെ ഇത് തന്നെ പറഞ്ഞു.
കഥ തുടരും .......

2010, നവംബർ 2, ചൊവ്വാഴ്ച

ഒലീവ് മരങ്ങളുടെ താഴ്വാരം

ഇളം കാറ്റുവീശുന്നുണ്ട് കാറ്റില്‍ ശ്രിങ്കാരമാടുന്ന ഒലീവ് മരങ്ങളുടെ ഇലകള്‍ അവ തമ്മില്‍ തമ്മില്‍ പുണരുന്നു.അതിര്‍വരമ്പുകള്‍ ഇല്ലാത്ത അവയുടെ പ്രണയം.ഇലകള്‍ ഹരിത ശോഭയില്‍ കുളിച്ചു സുര്യന്റെ തേജസ്സില്‍ തിളങ്ങുന്നു.കൊച്ചു സുന്ദരിമാരെപ്പോലെ അവ താളം വെക്കുന്നു.പ്രണയ ബന്ധരാകുന്നു. ഇടയ്ക്കിടെ പാറി വരുന്ന മരുപക്ഷികള്‍ അവരെ അസ്വസ്ഥരാക്കും പോലെ ...ഇടക്ക് ശക്തിയോടെ വീശുന്ന കാറ്റിനെ ഭയന്നു പാറുന്ന കൊച്ചു കിളിക്കുഞ്ഞുങ്ങള്‍. വഴിയിലുടെ നീങ്ങികൊണ്ടിരിക്കുന്ന കച്ചവട സംഘങ്ങള്‍ .എല്ലാം കൊണ്ടും മിസര്‍ നഗരം ഇന്ന് തിരക്കിലാണ്.

യാത്ര എന്നും എനിക്ക് മടുപ്പാണ്. ആരെയും കൂട്ടിന് കിട്ടിയതുമില്ല.കുക്കൂ ..നിന്നെ കാണാതെ എനിക്ക് വയ്യ ,ഞാന്‍ സിനുജയെയും കൂട്ടി പുറപ്പെടുകയാണ്. പരിചാരികയില്ലാതെ യാത്ര ചെയ്യാന്‍ മാതാവ് സമ്മതിക്കില്ല. ഇന്നലെയാണ് കുക്കൂ.. നീ താമസിക്കുന്ന സ്ഥലം ഞാന്‍ അറിഞ്ഞത്. എനിക്ക് അവിടെ വന്നെ മതിയാകൂ ..
നിന്നെ കാണാതെ എനിക്ക് വയ്യ ഞാന്‍ വിവരം മാതാവിനെ ധരിപ്പിച്ചിട്ടുണ്ട്. കയ്യില്‍ അല്പം വെള്ളവും പഴവര്‍ഗങ്ങളും മാത്രം.. വഴിദുരം എനിക്കിപ്പോള്‍ ചെറുതായി തോന്നുന്നു .നിന്റെ മുഖ ദര്‍ശനത്തോടെ എല്ലാ ക്ഷീണവും അകലും
ഞാന്‍ പുറപ്പെടുന്നു കുക്കൂ .....
ഇലാഹീ ...കാത്ത് കൊള്ളണമേ ....

കഴിക്കാനുള്ള അല്പം സാധനങ്ങള്‍ അടങ്ങിയസഞ്ചി പരിചാരികയുടെ കയ്യിലാണ് .
ഞാനും സിനുജയും പിന്നിലുടെ നടന്നു.പട്ടണത്തിലേക്ക് എത്താന്‍ വഴിദുരമുണ്ട്.പിതാവ് അറിയാതെയുള്ള യാത്ര കച്ചവട കാര്യങ്ങള്‍ക്കായ് പിതാവും പട്ടണത്തിലാണ്. വഴിക്ക് വെച്ചു പിതാവെങ്ങാന്‍ കണ്ടു മുട്ടിയാല്‍ അറിയില്ല ഭയം ഉണ്ട് .
സുറുമീ...? സിനുജയുടെ വിളികേട്ടാണ് തിരിഞ്ഞത്.
ഉം എന്തെ സിനുജാ ..?
നമുക്ക് അമ്നയെ കൂടെ കൂട്ടു വിളിച്ചാലോ ?
വേണ്ട സിനുജാ ,അവരുടെ മാതാവ് ദീനം വന്നു കിടപ്പിലല്ലേ അവള്‍ക്കു അവിടെ ധാരാളം ജോലി കാണും.പാവം അംന മുന്‍പ് ഒരിക്കല്‍ എന്റെ പിതാവിന്റെ കൂടെ കച്ചവടത്തിന് പോയതായിരുന്നു അംനയുടെ പിതാവ് അവിടെ വെച്ചു സുന്ദരിയായ ഒരു സ്ത്രീയെ കണ്ടുമുട്ടി അവര്‍ പ്രണയ ബന്ധരാവുകയും ധനികയായ ആ സ്ത്രീ അവരെ അവരുടെ സ്വദേശമായ യമനിലേക്ക് കൊണ്ടുപോകുകയും ചെയ്തു അതോടെ അംനയുടെ കുടുംബത്തിന്റെ ദാരിദ്ര്യം തുടങ്ങി .പിന്നീടു സുറാബു രാജ്ഞിയുടെ വീട്ടില്‍ ജോലിചെയ്താണ് അംനയുടെ മാതാവ് കുടുംബം പുലര്‍ത്തിയത്‌ .പാവം അംന,!!
വേണ്ട സിനുജാ നമുക്ക് തനിച്ചു പോകാം. കുട്ടിന് പരിചാരികയും ഉണ്ടല്ലോ ..
നിനക്ക് ഭയം ഉണ്ടോ ..?
ഇല്ലാതില്ല സുറുമീ ...
ഒറ്റക്കുള്ള ഈ യാത്ര പിതാവ് അറിഞ്ഞാല്‍ ...!!!
ഇല്ല നീ പേടിപ്പിക്കാതെ മുന്നോട്ടു നടന്നോളു ..
ഇനിയും ദുരം ഒരുപാടുണ്ടല്ലോ സുറുമീ ...
സാരമില്ലെന്നേ.. എന്റെ കുക്കുവിന്റെ മുഖം ഓര്‍ക്കുമ്പോള്‍ ഈ വഴിദൂരം എനിക്ക് ഭയമില്ലാതാകുന്നു .
ധ്രിതിയില്‍ നടക്കുന്ന പരിചാരികയോടൊപ്പം എത്താന്‍ സിനുജയും ഞാനും നന്നേ കഷ്ട്ടപെട്ടു. കയ്യിലുള്ള തോല്‍ സഞ്ചിയും പുറത്തിട്ടു അവര്‍ നടന്നു നീങ്ങി..പിന്നാലെ ഞങ്ങളും

വഴി അനേകം പിന്നിട്ടു എനിക്ക് വല്ലാതെ ക്ഷിണം വന്നു. കാലുകള്‍ തളരുന്നപോലെ.. വെയിലിനും കാറ്റിനും ശക്തി വര്‍ധിച്ചു.
ഇടയ്ക്കു സിനുജ ഓര്‍മപ്പെടുത്തി അല്പം നീങ്ങിയാല്‍ വഴിയരികില്‍ ഒരു കുഞ്ഞു കിണറുണ്ട് നമുക്ക് അവിടെ അല്പം വിശ്രമിക്കാം,
ക്ഷിണം അല്പം അകന്നിട്ടു പോകാം..
എങ്കില്‍ അതാ നല്ലത് സിനുജാ.. വയ്യ നമുക്ക് അങ്ങോട്ട്‌ നടക്കാം ..
അല്പം നടന്നു കഴിഞ്ഞു കിണറ്റിന്‍ കരയില്‍ എത്തി മുന്ന് പേരും അവിടെ വെള്ളത്തില്‍ നിന്നും മുഖം കഴുകി.
ക്ഷിണം അകറ്റാനായി പരിചാരിക അവിടെ പുല്‍ത്തകിടിയില്‍ മയങ്ങി .
സുറുമിയുടെ കണ്ണുകള്‍ വെള്ളം കുടിക്കുമ്പോഴും പട്ടണത്തില്‍ കഴിയുന്ന തന്റെ കുക്കുവിനെ കാണുവാനുള്ള തിടുക്കത്തിലായിരുന്നു .
അവളുടെ മിഴികളില്‍ അനുരാഗത്തിന്റെ കവിതകള്‍ വിരിഞ്ഞു .
അധരങ്ങളില്‍ മധുകിനിഞ്ഞു തുടങ്ങി കവിളുകള്‍ ചെമ്മലര് പോലെ തുടുത്തു

കുക്കൂ...
നിന്റെ മുഖം ഒരു നോക്ക് കാണുവാനുള്ള കൊതിയാണ് ഈ യാത്ര.. ഞാന്‍ അങ്ങോട്ട്‌ വരുന്നത് നീ അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ നീ സമ്മതിക്കില്ല എന്നറിയാം അതുകൊണ്ടാണ് ഞാന്‍ പിതാവ് പോലും അറിയാതെ പുറപ്പെട്ടത്‌. ഇനി അല്പം കുടി നടന്നാല്‍ നീ...താമസിക്കുന്ന പട്ടണത്തില്‍ എത്തുമെന്ന് സിനുജ പറഞ്ഞു. പ്രിയപ്പെട്ട എന്റെ കുക്കൂ ..അറിയുന്നുവോ നീ ..
ഈ ആകാശ ഭുമികളില്‍ മറ്റെന്തിനെക്കാളും എനിക്ക് പ്രിയമുള്ളത് നിന്നെയാണ്
പിന്നെ എങ്ങനെ ഞാന്‍ നിന്റെ മുഖം കാണാതെ ദിനങ്ങള്‍ നീക്കും.നിന്റെ ഉപരിപഠനത്തോടുള്ള താല്പര്യം അറിയുന്നത് കൊണ്ട് ഞാന്‍ ക്ഷമിക്കുന്നു കുക്കൂ ....
അല്ലാതെ നീ ഇല്ലാത്ത പകലുകള്‍ എനിക്ക് എങ്ങനെ തള്ളി നീക്കാന് കഴിയും .
വയ്യ ഇനി വയ്യ നിന്നെ കാണാതെ വയ്യ....!!!!!
സമയം പോയത് അറിഞ്ഞില്ല. ഹേയ്‌ സിനുജാ..പരിചാരികയെ വിളിക്കൂ നമുക്ക് പോകാം .
മുന്ന് പേരും എണിറ്റു വീണ്ടും യാത്ര തുടര്‍ന്നു ...

_________________
തുടരും ..