2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

ഉര്‍മീസ് കോട്ടയിലെ കൊലപാതകം

നിശബ്ദതയുടെ  വിലാപങ്ങള്‍ എന്റെ മനസിനെ കുത്തി മുറിവേല്പിക്കുന്നുണ്ട്.നിന്നെ കാണാന്‍ കൊതിക്കുന്നുണ്ടെങ്കിലും ഒരു പാഴ് കിനാവുപോലെ കനവുകള്‍ എന്നെ വിട്ടകലുന്നു. അറിയില്ല എന്റെ കുക്കൂ ഉപരി പഠനത്തിനായുള്ള നിന്റെ യാത്ര എന്നെ വേദനിപ്പിക്കുന്നു .നിന്റെ മുഖം കാണാത്ത ഈ മിഴികളില്‍ പുലരിയിലെ പ്രകാശത്തിനു പോലും മങ്ങല്‍ ഏറ്റിട്ടുണ്ട്‌. പുക്കളുടെ ചാരുതയും കിളികളുടെ കൊഞ്ചലും എന്റെ കാതുകള്‍ക്ക് ഇമ്പമില്ലാതാകുന്നു.
നീ എന്നെ വിട്ടു അകന്ന ദിവസം ഞാന്‍ വല്ലാതെ വെഷമിച്ചു .മിസരിലെ കാറ്റിന്റെ ശീലുകള്‍ നിന്റെ വേര്‍പാടിന്റെ കാവ്യം രചിച്ചു പാടുന്നു .മാതാവിന്റെ ഇടക്കുള്ള  വിളികള്‍ പോലും എന്നെ ആലോസരപെടുത്തുന്നു.

പ്രിയനേ.... നീ ഇല്ലാത്ത മുന്നാമത്തെ ദിനവും എന്നെ വിട്ടകലാന്‍ പോകുന്നു .വര്‍ണ്ണ നിറമുള്ള ശലഭത്തിന്റെ ചിറകുകള്‍ ചീന്തി   എടുക്കുംപോലെ ഓരോ ദിനങ്ങളും കൊഴിയുന്നു. നിന്റെ പഠനം പൂര്‍ത്തീകരിച്ചു നീ മടങ്ങുവോളം
വേദനകള്‍ എന്റെ മനകോട്ട കിഴടക്കും .

ഇന്നലെ      സിനുജയുടെ വരവ് എന്നെ അല്പം ആനന്ദത്തിലാഴ്ത്തി. നീ പിതാവ് ഒമര്‍ഖാന്‍  വശം കൊടുത്തു വിട്ട  എഴുത്തുകള്‍ അവളാണ് എന്റെ കയ്യില്‍ എത്തിച്ചത്. തുറന്നു വായിക്കും മുമ്പേ അവള്‍ കളിയാക്കാന്‍ തുടങ്ങി. കൂടെ സുറാബ്  രാജ്ഞിയുടെ മകളും ഉണ്ടായിരുന്നു. നീ ഇല്ലാത്ത നിമിഷം സുറാബിന്റെ മകന്‍  അബു ഫൈസലിന് അല്പം ധൈര്യം കൈവന്നപോലെ. അവന്റെ മിഴികള്‍ എന്നെ ഇടയ്ക്കു വരിഞ്ഞു മുറുക്കുന്നു കുക്കൂ.....
                  
ഇന്നലെ ഉറുമീസ്  കോട്ടയ്ക്കു പിന്നിലെ കുളത്തില്‍   ഞാനും സിനുജയും ഒത്ത്‌ കുളിക്കാന്‍ പോയി. കളിതമാശകള്‍ പറഞ്ഞ് അവളും ഞാനും കുളിക്കുന്നതിനിടെ കുളത്തിന്റെ  ഉള്‍വശത്ത് നിന്നും ഒരു ദീന രോധം കേട്ടപോലെ  എനിക്ക് തോന്നി. ഞാന്‍  ഭയന്നു കുക്കൂ.. അല്പം സമയം ഞങ്ങള്‍ നിശബ്ദരായി. വീണ്ടും  ശബ്ദമുയര്‍ന്നു. കണ്ണുകള്‍ ചുറ്റും പരതി. സിനുജക്ക് അല്പം ധൈര്യം വന്നപോലെഅവള്‍ പറഞ്ഞു, നമുക്കത്   നോക്കാമെന്ന്. വേണ്ടാ എന്ന് ഒരുപാട് ഞാന്‍ ശഠിച്ചു. ഇല്ല അവള്‍ സമ്മതിച്ചില്ല. അവള്‍ എന്റെ കയ്‌കള്‍ പിടിച്ചു. പേടിച്ചരണ്ട് ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. ചുറ്റും ശുന്യത. ഭയന്നു വിറച്ച എന്നെ അവള്‍ സമാധാനിപ്പിച്ചു. അപ്പോഴാണ്‌ ഞാന്‍ ആ കാഴ്ച കണ്ടു അമ്പരന്നത്.
തൊണ്ടയിലെ ജലകണികകള്‍ വറ്റി ശരീരം വിറച്ചു. ഞാന്‍ ഉറക്കെ കരഞ്ഞു. ഉടനെ അവള്‍ എന്റെ വായപൊത്തി. അരുത് സുറുമീ അരുത് ആളുകള്‍ ഓടിയെത്തും. അതിന് മുമ്പേ വസ്ത്രമണിയൂ, എന്നിട്ട് വേണം വിളിച്ചു കൂവാന്‍. പരിസര ഭോധം വന്നത് അപോഴാണ്‌. എന്നാലും ആരായിരിക്കും ഈ കടും കൈ ചെയ്തത്. ചോദ്യങ്ങള്‍ സിനുജയോടായിരുന്നു. വസ്ത്രങ്ങള്‍ അണിഞ്ഞു. ഞാനും സിനുജയും വിവരം കൊട്ടാരത്തിലെത്തിച്ചു.  ഉടനെ കാവല്‍കാര്‍ അവിടേക്ക് ഓടിയടുത്തു. കുളത്തില്‍ വീണ് കിടക്കുന്ന ജഡം പുറത്തെടുത്തു.  അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.   ഇത് ഉറുമീസ്ന്റെ കോട്ടയിലെ പ്രതിമയാണല്ലോ..!! ആരാണ് ഇത് ഇങ്ങോട്ട് എത്തിച്ചത്. അവിടെ കൊള്ള നടന്ന ലക്ഷണമാണ്.

കോട്ടക്കുള്ളിലെ മനോഹരിയായിരുന്നു ഈ പ്രതിമ. ഇത് ഉറുമീസുരാജ്ഞിയുടെ രൂപത്തില്‍ പണിത് അവര്‍ക്ക് പ്രമുഖനായ ആരോ സമ്മാനിച്ചതാണ്‌. എല്ലാവരും പെട്ടന്നു ഓടി കോട്ടക്കുളില്‍ പരിശോധന തുടര്‍ന്നു. ഇപോഴത്തെ കോട്ടയുടെ ചുമതല സുറാബ് രാജ്ഞ്ഞിക്കാണ്. വിലപിടിപ്പുള്ള അനേകം സാധനങ്ങള്‍ ഉള്ള കോട്ടയില്‍ ആരോ മോഷണം നടത്തിയിരിക്കുന്നു. ഉരുമീസിനെയും കാമുകനെയും  അടക്കം ചെയ്തത്  കോട്ടയ്ക്കു അകത്താണ്. അതുകൊണ്ട് തന്നെ അതിനുള്ളില്‍ കടക്കാന്‍ ആരും ധൈര്യം  കാണിക്കാറില്ല. ആരായിരിക്കും ഇത്രയും ധൈര്യനായ മോഷ്ട്ടാവ്. ചോദ്യം ഓരോരുത്തരും ചോദിക്കുന്നു.

കുക്കൂ.... ഭയപ്പെടുത്തിയ കാഴ്ചയാണെങ്കിലും പറ്റിയത് അമളിയാണെന്ന് സമാധാനിച്ച് ഞാനും സിനുജയും ആശ്വാസത്തോടെ അവിടെ നിന്നും തിരിച്ചു നടന്നു. അപ്പോഴേക്കും കോട്ടക്കുള്ളില്‍ കൊട്ടാരം പാറാവുകാര്‍ തിരച്ചില്‍ തുടങ്ങി.
കുക്കൂ.... നീ  ഇവിടെ ഉണ്ടായിരുന്നെങ്കില്‍......!!! എന്ന് ഞാന്‍ കൊതിച്ചു.


തുടരും...

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

പ്രിയ കുക്കൂ നിന്റെ സുറുമി

വാക്കുകളുടെ ധ്വനികള്‍ കൊട്ടാര മതിലുകള്‍ ചാടുന്നു. കൊട്ടാരം മുഴുക്കെ ആളുകള്‍ ഓടിനടക്കുന്നു. ആരുടെ മുഖത്തും സന്തോഷമില്ല.
പ്രിയപ്പെട്ട എന്റെ സിനുജാ..... ഇന്ന് പുലര്‍ച്ചെതന്നെ സുറാബ് രാജ്ഞിയുടെ വീട്ടില്‍ ബഹളമാണ്. രാജ്യത്തെ പ്രശസ്ഥന്മാര്‍ എല്ലാവരും എത്തിക്കഴിഞ്ഞു. അവിടെ സുറാബു രാജ്ഞിയുടെ മകളെ പറ്റിയുള്ള ചര്‍ച്ചയാണ്. കുമാരിയുടെ കൈപടയില്‍ ഏതോ പ്രജ വൃത്തി ഹീനമായ വാക്കുകളാല്‍ മോശമായി അയല്‍ രാജ്യത്തെ രാജാവിനെ ചിത്രീകരിച്ചിരിക്കുന്നു. മണ്ടനായ രാജാവ്
അല്പം തന്റേടത്തോടെ തന്റെ പോരാളിയോടു എതിര്‍ത്ത് നിന്ന കുമാരിയെ അപഹേളിക്കുകയാണ്. ഇലാഹിനോട് മാത്രം പ്രാര്‍ഥിച്ചു കുമാരി ക്ഷമ കൈവരിച്ചു.

രാജ്യക്കാരില്‍ അപൂര്‍വ്വം പേരല്ലാതെ കുമാരിയോടു ആശ്വാസ വചനങ്ങള്‍ പറഞ്ഞു. അവള്‍ക്കായി സമാധാന വാക്കുകള്‍ ചൊരിഞ്ഞു. ആ മുഖം ആശ്വാസം കൊണ്ട് ചുകന്നു. തന്റെ പ്രിയ കുട്ടുകാരികളെ അവള്‍ നെഞ്ചോട്‌ ചേര്‍ത്തു. ഏങ്കിലും.....!!!!! കത്തിപ്പുകയുന്ന വിദ്വേഷത്തിന്റെ
തീ അണഞ്ഞില്ല. ആളിക്കത്തി.
രാജാവിന്റെ ഭരണത്തില്‍ എതിര്‍പ്പുള്ളവര്‍ അവിടെ രാജാവിനെ ചൂഷണം ചയ്തു.

ശക്തിയേറിയ വാകുകളുടെ ശരങ്ങള്‍ പാറിവീഴുന്നു. കൊട്ടാര അങ്കണം മുഴുവനും വിഭ്രാന്തിയിലാണ്. കുതിര കുളമ്പടി അടുത്ത്  വരുന്ന ശബ്ദം.
അതെ എന്റെ കുക്കു (ഖൈസ് രാജകുമാരന്‍).
അവന്‍ അവിടെ ചര്‍ച്ചക്ക് എത്തിയതാണ്. രാജ്യത്തിന്റെ ചര്‍ച്ചയില്‍ പിതാവിന് പകരമായി എത്തിയതാണ്. അവന്‍ അതി പ്രസന്നതയോടെ കൊട്ടരത്തിനകത്ത് കയറി ചുറ്റും കണ്ണുകളാല്‍ നോക്കി. അത് കണ്ടവര്‍ എന്നെ കളിയാക്കി. ഞാന്‍ ഒളികന്നുകളോടെ അവനെ നോക്കി നിന്നു.

ഖൈസ് കാര്യങ്ങള്‍ ചര്‍ച്ച ചയ്തു. വിഷയം അവതരിപ്പിച്ച രാജാവിനോട് അവന്‍ പറഞ്ഞു
അങ്ങ് ഭയക്കേണ്ട ഇതെല്ലാം എനിക്ക് വിട്ടേക്കു  നീചപ്രവര്‍ത്തിയെ നാം തടയിട്ടെ മതിയാകൂ. കുക്കുവിന്റെ ധൈര്യമുള്ള വാക്കുകള്‍ കേട്ട്  കുമാരി സന്തോഷവതിയായി. അവള്‍ കുമാരനോടു നന്ദി പറഞ്ഞു. അവനു നന്മക്കായ് ഇലാഹിനോട് പ്രാര്‍ഥിച്ചു.

അവിടെ അപരാധികളോട് വാക്ക് യുദ്ധം നടക്കുകയാണ്. സുറാബിന്റെ മകന്‍ ഇടയ്ക്കിടെ പകയോടെ ഖൈസിനെ നോക്കുന്നുണ്ട്. അവനിതൊന്നും അറിയുന്നില്ല. കുമാരിക്ക് വന്ന അപമാനം അകറ്റണം അതിനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ അവന്‍ എന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ട്. പാവം എന്റെ കുക്കു(ഖൈസ്) എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും. ആ മുഖം എന്റെ കണ്ണുകളെ നൊമ്പരപ്പെടുത്തി.

അല്പം കഴിഞ്ഞു. കാര്യങ്ങള്‍ ശുഭമാവുന്നു.  അവിടെ ആനന്താശ്രുകള്‍  പൊഴിയുന്നു.

പെട്ടന്നാണ് സിനുജയുടെ ചോദ്യം
എന്തായിരുന്നു അവിടെ രാജാവിനുള്ള സങ്കട ഹേതു ?
അത് പറയാം സിനുജാ... കുമാരിയുടെ കയ്പട പോലൊരു കുറിമാനം അയല്‍ രാജ്യത്തിന് കിട്ടിയെന്നും അവിടുത്തെ രാജാവിനെ കുറിമാനത്തിലുടെ അപകീര്‍ത്തി പെടുത്തുകയും ചയ്തു. അതോടെ അത് പരിശോധിച്ച് കുമാരിയല്ല ഈ കുറിമാനത്തിനു ഉടമ എന്നറിഞ്ഞിട്ടും കുമാരിക്ക് സമാധാനമായി ഇരിക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ ഒരു വിധം കഴിഞ്ഞു. സിനുജാ നീ അകത്തേക്ക് പോയ്‌കൊള്‍ക. ഞാനും ഉറങ്ങാന്‍ പോകുകയാ.. പുലര്‍ച്ചെ എഴുനേക്കാന്‍ ഉള്ളതാ ......

പ്രിയ സുഹൃത്തുക്കളുടെ വേര്‍പിരിയല്‍  ആകാശം ഏകനായി  നോക്കി നിന്നു.

_____________________________________________
പ്രിയ കുക്കൂ..... നിന്റെ സുറുമി

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

പ്രിയനേ... ഞാനിതാ നിനക്കായ് കാത്തിരിക്കുന്നു

ഓര്‍മയുടെ ചില്ലുപാളികളടര്‍ത്തി നീ എന്റെ ഉറക്കം ദുരേക്ക് തള്ളിനീക്കുകയാണ്. മണിത്തൂവല്‍ വീശി കുറുകുന്നൊരു കുഞ്ഞരി പ്രാവുപോലെ നീ എന്റെ ഓര്‍മയിലെത്തുകയാണോ....

ഇന്നലെ ഞാന്‍ നിന്നെ വിട്ടകലുപ്പോള്‍ വല്ലാതെ നോവറിഞ്ഞു.
നീ ഓര്‍ക്കുന്നുവോ കുക്കൂ.. നമ്മുടെ ചെറുപ്പം.

കയ്യില്‍ കിട്ടിയ എന്തും നീ എനിക്ക് തരുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും കുശുമ്പ് കാട്ടുമ്പോള്‍ ഉമ്മയില്‍ നിന്നും എന്നെ തല്ലു വാങ്ങിപ്പിക്കുന്നത്. അന്നൊക്കെ പിണങ്ങിയാല്‍ നിന്നെ എന്റെ കൂടെ കിടത്തി ഉറക്കുമായിരുന്നു മാതാവ്. ഒരുപുതപ്പില്‍ സ്നേഹത്തോടെയും പരിഭവത്തോടേയും ഉറങ്ങിയ എത്ര എത്ര ദിനങ്ങള്‍ അല്ലേ കുക്കു...
ഓര്‍മയില്‍ ഇന്നും തെളിയുകയാണ് അതെല്ലാം..
ഇന്നെന്റെ കുക്കുവിനെ കാണാന്‍ ഞാന്‍ ഒളിച്ചു പാത്തും വരണം, പ്രായം നമ്മില്‍ തീര്‍ത്ത മതിലുകള്‍.
മോഹങ്ങള്‍ ഈ മതിലുകള്‍ ശക്തിയോടെ തകര്‍ത്തെറിയില്ലേ കുക്കൂ...

പിതാവ് ഇനിയും എത്തിയില്ല. മാതാവിന്റെ വേവലാതികള്‍ കേട്ട് മടുക്കുമ്പോള്‍ നീയാണ് കുക്കൂ ഒരാശ്വാസം. സിനുജ എന്നെ വിളിച്ചിരുന്നു. അവളിന്ന് അല്പം ദുരെ എങ്ങോ യാത്ര കഴിഞ്ഞു വന്ന തിരക്കിലായിരുന്നു.
ഞാന്‍ ഇവിടെ തനിച്ചാണ് കുക്കൂ.. എല്ലാവരും ഉറക്കിലാണ്. പുറത്തു പ്രാവുകള്‍ കുറുകുന്ന ശബ്ദം കേള്‍ക്കാം അവര്‍ അനുരാഗം പങ്കിടുന്നതാകാം. ഒരാള്‍ മാറ്റൊരാളുടെ ചിറകിനടിയില്‍ നമ്രശിരസ്സോടെ നില്‍ക്കുന്ന കാഴ്ച എന്നെ നിന്നിലേക്ക്‌ കൊണ്ടെത്തിക്കുന്നു.

രാത്രിയുടെ ഏകാന്തത എന്നെ വേദനിപ്പിക്കുന്നു. അലസമായ എന്റെ ഉടയാടകള്‍ എന്റെ നഗ്നതയെ കളിയാക്കുന്നു. കാറ്റിന്റെ കൈകളെന്റെ ശരീരത്തെ അനുരാഗ തിമിര്‍പ്പിലാക്കുന്നു. എവിടെയാണ് നീ.....
ഇന്നലെ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ ഹൃദയമിടിപ്പ്‌ വല്ലാതെ വര്‍ധിച്ചിരുന്നു. എന്റെ കരങ്ങള്‍ തണുത്ത് വിറങ്ങലിക്കുകയാണ്. നീ എന്നെ നിന്റെ കരവലയത്തില്‍ ഒതുക്കുമ്പോള്‍ ഞാന്‍ മോഹങ്ങളുടെ പറുദീസയില്‍ പറന്നകലുകയാണ്. മോഹം ലജ്ജയെ കീഴ്പ്പെടുത്തുമെന്ന് നീ പറഞ്ഞു. അതെ കുക്കൂ.... മോഹങ്ങള്‍ അവിടെ ഉല്ലാസ നിര്‍ത്തമാടുമ്പോള്‍.... പുറത്ത് നിഴലും നിലാവും പരിപൂര്‍ണ്ണ ലയത്തിലായിരുന്നു. എന്റെ മെയ്യില്‍ നീയൊരു നനവുള്ള തുവല്‍ പോലെ പാറി. നിന്റെ ചൊടികളില്‍
ഉതിര്‍ന്നൊരു അപൂര്‍വ മധു എന്നിലേകി നീയെന്റെ കരം കവര്‍ന്നു. നീയെന്ന മധുരമായ ലഹരി എന്നില്‍ പെയ്‌തിറങ്ങുമ്പോള്‍..... എന്റെ മോഹങ്ങള്‍ സ്വര്‍ണ്ണ ചിറകുകള്‍ വീശി വാനിലേക്ക് പറന്നകന്നു. ദുരെ നിന്നും അവ കണ്ണുകള്‍ പൊത്തി. കെട്ടു പിണഞ്ഞൊരു പൂവള്ളി പോലെ... എന്റെ മെയ്യില്‍ നീ പടരുമ്പോള്‍...
എന്റെ കണ്ണില്‍ ഒരു വെള്ളിമീന്‍ പോലെ നീ തുള്ളി .
സാവധാനം അവ പതുക്കെ അടഞ്ഞു. മോഹങ്ങള്‍ വിജയശ്രീലാളിതരായി. എന്റെ ശരീരം തളര്‍ന്നു. ഞാന്‍ നിന്നെ നിന്നില്‍ നിന്നും അടര്‍ത്തി മാറ്റി.
അപ്പോഴേക്കും സ്വപ്നം എന്നെ വിട്ടകന്നു.

കുക്കൂ വയ്യ, നിന്നെ കാണാതെ എനിക്ക് വയ്യ. നിമിഷങ്ങള്‍ നീങ്ങുന്നില്ല. എപോഴാണ്‌ നീ എന്റെ അരികില്‍ എത്തുക. നിന്റെ അധരത്തില്‍ വിരിയുന്ന പുവിന്‍ മധു എന്റെ ചൊടികളില്‍ പകര്‍ന്നാലും പ്രിയനേ... ഞാനിതാ നിനക്കായ് കാത്തിരിക്കുന്നു ....

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

തമന്നയുടെ ഗസല്‍ പൊഴിയുമ്പോള്‍

രാത്രിയുടെ കറുത്ത മുഖം എന്നെ പേടിപ്പിക്കുന്നു കുക്കൂ... പിതാവ് ഇന്നലെ യാത്ര പുറപ്പെട്ടതാണ്. വീടും അന്തരീക്ഷവും തികച്ചും ശാന്തത. ഏകാന്തത എന്നെ നിന്റെ ഓര്‍മയിലേക്ക് വലിച്ചിഴക്കുകയാണ്. ഉമ്മയും പരിചാരികയും ഞാനും മാത്രമാ ഇന്നിവിടെ ഉള്ളത്. സിനുജ അല്പം നേരത്തെ വരെ ഇവിടെ ഉണ്ടായിരുന്നു. സിനുജ, അവളിപോള്‍ പഴയ പോലെയല്ല കുക്കൂ...അവള്‍ വലിയ തമാശക്കാരിയാ എന്റെ പിതാവിന്റെ വേര്‍പാട് അവളിലൂടെ അല്‍പനേരം മറന്ന് ഞങ്ങള്‍ സന്തോഷ തിമിര്‍പ്പിലായിരുന്നു. അതിനിടയിലാണ് സിനുജക്ക് ഒരാഗ്രഹം. അമന്‍നൌഫീറിന്റെ ഭാര്യ തമന്നയുടെ ഗസല്‍ കേള്‍ക്കണമെന്ന്. നിനക്കറിയില്ലേ കുക്കൂ.. ഗസല്‍ അവരുടെ ജീവനാണ്. അവരുട ഗസല്‍ ആര്‍ക്കാണ് ഇഷ്ട്ടപെടാത്തത്. അബുഖലീല്‍ രാജാവിന്റെ മകന്‍ അമന്‍നൌഫീറിന്റെ ഭാര്യ ആകുവാന്‍ ഭാഗ്യം ലഭിച്ചതും ആ മാദക മധുവൂരുന്ന അവളുടെ ഗസലിന്റെ വരികളാണ്.

കാലം അല്പം പിന്നിലേക്ക്‌ ചലിക്കുമ്പോള്‍ എന്റെ മിഴിയില്‍ തിളങ്ങുന്ന രൂപം. അബുഹന്നാന്റെ മകള്‍ തമന്ന.
പുലര്‍ച്ചെ തന്നെ ആടുകളെ മേക്കാന്‍ പിതാവിന്റെ കൂടെ മലമുകളിലേക്ക് യാത്രയാകും.. ഉച്ചയാവുമ്പോള്‍ കൊടും ചൂടിലെ ക്ഷീണം മാറാന്‍ അവള്‍ ഗസല്‍ ആലപിക്കും. അത് കേട്ട് അവളുടെ അരികില്‍ തളര്‍ന്നു ഉറങ്ങുന്ന പിതാവ്. ആട്ടിന്‍പാലും റൊട്ടിയും വില്പന നടത്തി അവര്‍ ജീവിച്ചു. ഒരിക്കല്‍ അസുഖം മുലം ആടുമേക്കാന്‍ പിതാവ് കൂടെ പോയില്ല. അന്നാവട്ടെ വിഷമം കാരണം തമന്ന ഒറ്റക്കിരുന്നു പാടി
സൌന്ദര്യം എന്തിനാണ് ഇലാഹീ.. എന്റെ സൌന്ദര്യം അകറ്റിയെങ്കില്‍.....
എന്നായിരുന്നു അവളുടെ വരികളില്‍ നിറഞ്ഞത്‌.
പട്ടിണി കിടന്നു. മാതാവും പിതാവും രോഗികളായി. ഇനി എന്തിന് ഞാന്‍ ഈ ഭുമിയില്‍, ഒരു പുങ്കുലയിലെ രണ്ടിതള്‍ കൊഴിഞ്ഞാല്‍... യാ ഇലാഹീ നീ എന്നെയും മടക്കി വിളിക്കൂ...
വേദന നിറഞ്ഞ വരികള്‍ ഗസലായ് പൊഴിയുന്നു.

ആരാണ് ഈ വരികള്‍ പാടുന്നത്. രാജ്യത്തെയും രാജാവിനെയും പുച്ഛിച്ച് പാടുന്ന സ്ത്രീ ആര്?
ചോദ്യം അമന്‍നൌഫീറിന്റെതായിരുന്നു.
അവളെ കൊട്ടാരത്തിലേക്ക് കൊണ്ട് പോകൂ .
അമന്‍നൌഫീറിന്റെ ആജ്ഞ കിങ്കരന്മാര്‍ അനുസരിക്കാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നില്ല. അവര്‍ അവളെ ഭരണാധികാരിയുടെ മുന്നില്‍ ഹാജരാക്കി. രാജ്യത്തെ രാജാവിനെ പുച്ഛിച്ച് പാടി, അതാണ്‌ തമന്നയുടെ തെറ്റ്.
അമന്‍നൌഫിര്‍ അവള്‍ക്കു ഭക്ഷണം നല്‍കാന്‍ പരിചാരകരോട് ആവശ്യപെട്ടു.
മുഖം മറച്ചു ഇരിക്കുന്ന തമന്നയോട് അമന്‍ ചോദിച്ചു
ഹേയ്‌ പെണ്‍കുട്ടീ നീയാര്...?
ഞാന്‍ ലുഖ്മാന്റെ മകള്‍ തമന്ന.

അവളുടെ ശക്തമായ മറുപടിയില്‍ അമന്‍ അന്ധാളിച്ചു പോയി. രാജ്യം ഭരിക്കുന്ന എന്നോടാണോ ഇവള്‍ ഇങ്ങനെ പുലമ്പുന്നത്.
ഹേയ്‌ സ്ത്രി.. നിനക്കെന്താണ് പറയാനുള്ളത് .പറഞ്ഞാലും.
കൊട്ടാരം നിവാസികളും ജോലിക്കാരും ഇത് കേള്‍ക്കാന്‍ കാതുകള്‍ കുര്‍പിച്ചു. തമന്ന ശക്തമായി തന്നെ തുടര്‍ന്നു.
ഹേയ്‌..., കുമാരാ....
അങ്ങയുടെ പിതാവ് മരണ ശയ്യയില്‍ ആണല്ലോ....   മരണമടഞ്ഞാല്‍ അദ്ദേഹത്തിന് സ്വര്‍ഗം കിട്ടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കാന്‍ അങ്ങേക്ക് കഴിയുമോ...?
ചോദ്യം അമന്റെ ഹൃദയം തുളഞ്ഞു കയറി. രോഗശയ്യയിലുള്ള തന്റെ പിതാവിന് സ്വര്‍ഗമില്ലെന്ന് പറയാന്‍ പോന്ന ഇവള്‍ ...!!!!!!
വീണ്ടും അവള്‍ ചോദ്യം ഉന്നയിച്ചു.
കുമാരന്‍, സ്വന്തം പിതാവിനെ കഠാര കൊണ്ട് കീറി  പൊളിക്കാന്‍  പറഞ്ഞാല്‍ അത് ചെയ്തു കാണിക്കുമോ...???
ഇത് ചോദിച്ചതും അമന്‍ ദേഷ്യം കൊണ്ട് കയ്യിലുള്ള വാള്‍ തറയിലേക്കു വലിച്ചെറിഞ്ഞു.
കൊട്ടാര അങ്കണം മുഴുവന്‍ ഭയം പടര്‍ന്നു.
വേണ്ടും ചോദ്യം.
ഹേയ്‌ അമന്‍ രാജാ കുമാരാ താങ്കളുടെ കണ്ണുകള്‍ എനിക്ക് ദാനം ചെയ്യാമോ..?
ഹേയ്‌ സ്ത്രീ.... നിര്‍ത്തു, നിങ്ങള്‍ അതിര്‌ കടക്കുന്നു .
ഇല്ല അമന്‍. ഇത് കൊടും കൃരനായ അങ്ങയുടെ രോഗ ശയ്യയില്‍ കിടക്കുന്ന പിതാവിനോട് ചോദിക്ക്. അദ്ദേഹം മിഴികള്‍ നിറച്ചു എങ്കില്‍ ..!!! ഒരു പക്ഷേ ഇലാഹു പൊറുത്തു എന്നിരിക്കും.
ഹേയ്‌ അമന്‍ നിങ്ങള്‍ക്ക് അറിയാമോ ഒരിക്കല്‍ ആടുമേക്കാന്‍ ഞാന്‍ മല കയറുമ്പോള്‍ വഴിയില്‍ ഒരു സ്ത്രീയെയും അവരുടെ പിതാവിനെയും കണ്ടു. കീറി മുറിക്കപെട്ട പിതാവിനരികില്‍ രണ്ടു കണ്ണുകളും ഇല്ലാതെ മരിക്കാറായ ഒരു യുവതി. എനിക്കും പിതാവിനും ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായരായി....
മരിച്ചു കിടന്ന പിതാവിനെ ഉപേക്ഷിച്ച് സ്ത്രീയേയും കയ്‌പിടിച്ച് ഞങ്ങള്‍ കുടിലില്‍ എത്തി. പിതാവിന്റെ ഏറെ കാലത്തെ കഠിന ചികിത്സക്ക് ശേഷം അവര്‍ രോഗാവസ്ഥ തരണം ചയ്തു. സംസാരിക്കാന്‍ തുടങ്ങി. യുവരാജാവിന്റെ കാമ വിഭ്രാന്തിക്ക് തന്റെ മകളെ വിട്ടു കൊടുക്കാത്തതിനു രാജാവിന്റെ കഠാര കയ്യില്‍ കൊടുത്തു സ്വന്തം പിതാവിനെ കൊല്ലാന്‍ ആജ്ഞാപിക്കുകയും അത് ചെയ്യാത്തതിന്റെ പേരില്‍ അവളുടെ   മനോഹരമായ  കണ്ണുകള്‍ ചൂഴ്ന്നെടുത്ത് തന്റെ അന്ധനായ മകന് വെച്ചു പിടിപ്പിക്കുകയും ചയ്ത അങ്ങയുടെ പിതാവ്, കൊടും ക്രുരന്‍ തന്നെ...
സ്വര്‍ഗം അയാള്‍ക്ക്‌ നിഷിദ്ധമാണ്.
നിങ്ങള്‍ക്കിന്ന് വെളിച്ചം നല്‍കുന്ന ഈ കണ്ണുകള്‍ ആ പെണ്‍കൊടിയുടെതാണ് .
അമന്‍ നിശ്ചലനായിരിക്കയാണ്. കൊട്ടാരവും ജോലിക്കാരും തമ്മില്‍ തമ്മില്‍ പിറുപിറുത്തു. അതെ കണ്ണുകളുടെ കാഴ്ച നഷ്ട്ടപെട്ടിരുന്ന അമന്‍ കുമാരന് കൊട്ടാരം വൈദ്യര്‍ ചികിത്സ തുടങ്ങിയ അന്ന് കിടപ്പിലായതാണ് അബുഖലീല്‍ എന്ന അമന്റെ പിതാവ്. കൊടും ക്രൂരനായ അദ്ദേഹത്തിന്റെ മകന്‍ അമന്‍ ചെറുപ്പം തൊട്ടേ മതാവില്ലാതെ വളര്‍ന്നു. പരിചാരകരുടെ ശിക്ഷണം അവനെ സല്‍സ്വഭാവിയാക്കി. പിതാവ് കിടപ്പിലായി വര്‍ഷങ്ങള്‍ കഴിഞ്ഞു. അമന് കൌമാരം പിന്നിട്ടു.
ഇപ്പോള്‍ ഭരണ കാര്യങ്ങള്‍ ചുമതല ഏറ്റെടുത്ത് തുടങ്ങി. പിതാവിന്റെ പഴയ കാലമൊന്നും അമന്‍ കുമാരന് അറിയില്ല.
ഇന്ന് കുമാരന്റെ മനം വിഭ്രാന്തിയിലാണ്.
ആരാകും എന്റെ കണ്ണുകള്‍ക്കുടമ
മടിക്കാതെ അമന്‍ ചോദിച്ചു.
തമന്നയുടെ ചൊടികളില്‍ നിന്ന് വിണ്ടും  ശബ്ദ വീചികള്‍ കൊഴിഞ്ഞു വീണു.
അവര്‍ എന്റെ കുടിലില്‍ ഉണ്ട്.
അവിടെകൂടിയവര്‍ തമ്മില്‍ നോക്കി. കുമാരന്‍ എഴുനേറ്റു നിന്ന് പറഞ്ഞു .
ഹേയ്‌... തമന്നാ ...?
നീ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. നിന്റെ കുടില്‍ എവിടെ എന്ന് പറഞ്ഞാലും.
എന്റെ കണ്ണുകളുടെ ഉടമയായ സ്ത്രീയെ ഉടന്‍ കൊണ്ട് വരിക
ആജ്ഞ അനുസരിച്ച് കിങ്കരന്മാര്‍ അവളെയും കൊണ്ട് കൊട്ടാരത്തില്‍ എത്തി .
അമന്‍ അവളുടെ മുന്നില്‍ കൈകൂപ്പി
ഹേയ്‌ മഹിളാ മണിയെ അങ്ങേക്ക്‌ ഞാന്‍ എന്താണ് നല്‍കേണ്ടത്. അങ്ങ് എന്റെ പിതാവിന് പൊറുത്തു കൊടുത്താലും. ഞാന്‍ അങ്ങയോടു മാപ്പ് പറയുന്നു,
പറഞ്ഞു തീരും മുമ്പേ അകത്ത് നിന്നും പരിചാരകര്‍ ഓടി വന്നു.
കുമാരാ..... പിതാവ് ഇഹലോകം വെടിഞ്ഞു..!
ഇന്നാ ലില്ലാഹ് ...!!!
അവള്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു.
വീണ്ടും ദിനരാത്രങ്ങള്‍ കടന്നുപോയി.
കുമരന്റെ കണ്ണുകള്‍ തുറപ്പിച്ച ആട്ടിടയന്റെ മകള്‍ തമന്ന ഇന്ന് അമന്‍നൌഫീറിന്റെ
പ്രിയ പത്നിയാണ്. കാലം അവളുടെ ഗസലുകള്‍ക്ക് വീണ്ടും വീണ്ടും തിളക്കമേകി കൊണ്ടിരുന്നു...

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

അര്‍ബാസിന്റെ വരവും കാത്ത്

മട്ടുപാവിലെ കാഴ്ച എന്നെ കൊതിപ്പിക്കുകയാ കുക്കൂ ...
മേഘങ്ങള്‍ പഞ്ഞി കെട്ടുകള്‍പോലെ അമ്പരത്തില്‍ ചിതറി കിടക്കുന്നു. സന്ധ്യയുടെ കവിളുകള്‍ ചുവന്നു തുടുത്തിരിക്കുന്നു.
പകലന്തിയാവോളം കിന്നരിച്ചിട്ടും മതിവരാത്ത സുര്യന്‍ ഇന്ന് അംബരത്തെ മധുര ചുംബനം കൊണ്ട് കവിളുകള്‍ വാടാ പൂവിന്റെ നിറം പകര്‍ന്നിട്ടുണ്ട് .എന്തൊരു തീഷ്ണത. സുര്യന്‍ അകലുന്നത് ഇമവെട്ടാതെ നോക്കി നില്‍ക്കുന്ന മലയിടുക്കുകള്‍. സുര്യന്റെ വേര്‍പാടില്‍ കരഞ്ഞു പറന്നകലുന്ന പക്ഷികുട്ടങ്ങള്‍. ഇന്നത്തെ പകലും വിരാമം ഇടുകയാണ് കുക്കൂ....

ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങുന്നു. അകലെ അര്‍ബാസിന്റെ കുതിരകളുടെ കുളമ്പടി കാതോര്‍ത്തു ഇരിക്കയാണ് ഒരു ഉമ്മ. ആരെന്നാണോ കുക്കൂ.. നിനക്കറിയില്ലേ.. ഏകമകന് വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്ന എന്റെ പിതാവിന്റെ സഹോദരി സുല്‍ഫത്ത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ ബാല്യം ഓര്‍ക്കുന്നുവോ..? നീയും ഞാനും കളിക്കുന്നതിനിടെ അര്‍ബാസ് ഓടി വന്നു എന്റെ ഉടുപ്പില്‍ ഒരു പൂവ് കുത്തി വെച്ചു.
അക്കാരണത്താല്‍ നീ എന്നോട് പിണങ്ങി. പിന്നീടു മാതാപിതാക്കള്‍ പരിഭവം തീര്‍ത്തു. അന്നുമുതലേ നീ കുറുമ്പനാ കുക്കൂ... അര്‍ബാസ് ആയിടക്കു പിതാവിന്റെ കൂടെ യാത്ര പോയതാണ്. വഴിയില്‍ വെച്ചു  പിതാവ് യാത്രാ ക്ഷിണത്താല്‍  ഉറങ്ങി പോയി. അല്പം കഴിഞ്ഞ് ഉണര്‍ന്ന പിതാവ് കുട്ടിയെ കാണാതെ വിഷമിച്ചു. കുഞ്ഞില്ലാതെ തിരിച്ചു വന്ന പിതാവിനെ കണ്ട മാതാവിന്റെ ചോദ്യത്തിനു മുന്നില്‍ പിതാവിന്റെ ഹൃദയം വിങ്ങി. സുല്‍ഫത്ത് തേങ്ങി കരഞ്ഞു കണ്ണുനീര്‍ തുള്ളികള്‍ കവിളുകളില്‍ നീര്‍ച്ചാല് വരച്ചു. ആമാതാവിന്റെ മോഹങ്ങളും വികാരങ്ങളും അണപൊട്ടി കണ്ണുനീരായ്  പൊഴിഞ്ഞു. കണ്ടു നിന്നവര്‍ക്ക് സമാധാനിപ്പിക്കാന്‍ വാക്കുകളില്ലാ... രാജ്യവും രാജ്യക്കാരും തിരച്ചില്‍ തുടങ്ങി. കിണറും കുഴിയും എല്ലാം പരതി. അര്‍ബാസിന്റെ വിവരമൊന്നും ലഭിച്ചില്ല. മാതാവും പിതാവും ഏക സന്താനത്തെ ഓര്‍ത്തു വിങ്ങുകയാണ്. പൂര്‍ണ്ണ ചന്ദ്രന്റെ ഒളിവൊത്ത മുഖമുള്ള അര്‍ബാസിനെ മറക്കാന്‍ ആര്‍ക്കു കഴിയും. എവിടെയാവും അര്‍ബാസ്, ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. വര്‍ഷങ്ങള്‍ നീങ്ങി ആ മാതാവും പിതാവും പ്രാര്‍ഥനയും മറ്റുമായി കാത്തിരുന്നു.

ചെറിയ ചാറ്റല്‍ മഴയുള്ള ഒരു ദിനം. ആകാശം മൂകതയിലാണ്. മഴ നനഞ്ഞു വന്ന ഒരു സ്ത്രീ, സുല്‍ഫത്ത് അവളെ വരാന്തയിലേക്ക്‌ കയറി ഇരിക്കാന്‍ ക്ഷണിച്ചു. ഇരുണ്ട നിറമുള്ള അവര്‍ സുല്‍ഫത്തിനെ തുറിച്ചു നോക്കി. വാടിതളര്‍ന്ന സുല്‍ഫത്തിന്റെ മുഖം കണ്ട് ആ സ്ത്രീ ചോദിച്ചു, ഇവിടെ ആരാ ഉള്ളത്.
ഞാനും എന്റെ ഭര്‍ത്താവും .
അപ്പോള്‍ മക്കളൊന്നും ഇല്ലേ..?
ഇത് കേട്ടതും സുല്‍ഫത്ത് കരഞ്ഞുപോയി.
ആ സ്ത്രീ വല്ലാതെ ആയി .
വെഷമിക്കണ്ടാ.. എല്ലാം ഇലാഹിനോട് പറഞ്ഞോളു  എനിക്കും മക്കളില്ലായിരുന്നു. വര്‍ഷങ്ങളോളം ഞാന്‍ കാത്തിരുന്നു. ഫലമുണ്ടായില്ല. കരഞ്ഞു കരഞ്ഞു തീര്‍ത്ത ഒരു പാട് ദിനങ്ങള്‍. അങ്ങിനെ ഇരിക്കെ ഒരു നാള്‍ എന്റെ ഭര്‍ത്താവ് ഒരു മോനെ കൊണ്ടുതന്നു. ആരോ വഴിക്കരികില്‍ ഉപേക്ഷിച്ചു പോയതാ.
സുര്യന്റെ തിളക്കമായിരുന്നു അവന്.
ഇത് കേട്ട സുല്‍ഫത്തിനു തന്റെ മകന്‍ അര്‍ബാസിന്റെ മുഖം ഓര്‍മയില്‍ തെളിഞ്ഞു. സുര്യന്റെ തിളക്കമുള്ള മുഖം. അവന്‍ എന്റെ മോനാ..
എവിടെ അവന്‍...... എവിടെ ...?
സുല്‍ഫത്ത് ക്ഷീണിച്ച കായ്‌കള്‍ കൊണ്ട് കണ്ണുകള്‍ തുടച്ചു കൊണ്ടിരുന്നു  .
സുല്‍ഫതിന്റെ  വിഷമം കണ്ട സ്ത്രീ വല്ലാതെ പരിഭവിച്ചു.
മഴ പതുക്കെ നിങ്ങി. അവര്‍ പോകാന്‍ ഇറങ്ങി. ഇത് കണ്ട പാടെ സുല്‍ഫത്ത് തേങ്ങി പറഞ്ഞു അല്ലയോ സ്ത്രീ.. നിങ്ങള്‍ പ്രസവിച്ചതല്ലാത്ത മോനെ നിങ്ങള്‍ ഇത്രമാത്രം സ്നേഹിക്കുന്നെങ്കില്‍ നിങ്ങളൊരു  സന്മനസ്സുള്ള സ്ത്രിയല്ലേ.. എങ്കില്‍ പറയു നിങ്ങളുടെ പൊന്നുമോനെ ദുരെ നിന്നെങ്കിലും എനികൊന്നു കാണാന്‍ ഒക്കുമോ. എന്റെ അര്‍ബാസിന്റെ മുഖമുള്ള ആ കുഞ്ഞു മോനെ...
ആ മാതാവിന്റെ ഹൃദയം തേങ്ങുകയാണ്. അവള്‍ വിണ്ടും  കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കയ്‌കൊണ്ട്‌ തുടച്ചുകൊണ്ട് പറഞ്ഞു. പ്രിയ സഹോദരീ, നിങ്ങള്‍ ദയഉള്ളവരാണ്. സമ്മതിച്ചാലും... ഇതുകേട്ട അവള്‍ വല്ലാതെ വിഷമിച്ചു പറഞ്ഞു.
ഞാന്‍ വരാം.. അവനേയും കൊണ്ട് വരാം .. നിങ്ങള്‍ എന്റെ പരീക്ഷണത്തില്‍ വിജയിച്ചു.
ഞാന്‍ അര്‍ബാസിന്റെ ഉമ്മയെ തിരഞ്ഞു ഇറങ്ങിയതാ എനിക്ക് ഭര്‍ത്താവോ കുട്ടികളോ ഇല്ല ഞാന്‍ എല്ലാം വിശദമായി പറയാം,

വര്‍ഷങ്ങള്‍ മുന്‍പ് കച്ചവട സംഘത്തിന്റെ കയ്യില്‍ നിന്നാണ് എന്റെ യജമാനന്‍ ഈ കുഞ്ഞിനെ വാങ്ങിയത്. അവരുടെ ഭാര്യക്ക്‌ കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. അങ്ങിനെ ഭാര്യയുടെ വേദനക്ക് അരുതിവരുമെന്നു കരുതിയ എന്റെ യജമാനന് തെറ്റിപ്പോയി, കുട്ടിയെ കിട്ടി നാല് ദിവസം കഴിഞ്ഞ് എന്റെ യജമാനത്തി ഇഹലോക വാസം വെടിഞ്ഞു. അന്നുമുതല്‍ അര്‍ബാസ് എന്റെ വളര്‍ത്തു മക്കനായി. ഞാന്‍ അവന്റെ അമ്മുജായും. അമ്മുജയുടെ ശിക്ഷണം അവനെ നല്ല പഠിതാവും സത്സ്വഭാവിയും ആക്കി.

ഇന്നവന്‍ മിസ്റിലേക്ക് കച്ചവട സംഘത്തോടൊപ്പം യാത്രയിലാണ്. ഉമ്മ വിഷമിക്കാതിരിക്കൂ    യാത്ര കഴിഞ്ഞു എത്തുമ്പോള്‍ അവന്‍ ഉമ്മയുടെ അടുത്ത് വരും. ഞാന്‍ പറഞ്ഞയക്കാം ധൈര്യ ശാലിയായ മകന്റെ  ഉമ്മയായി കാത്തിരുന്നാലും
സുല്‍ഫത്തിന്റെ കണ്ണുകള്‍ തിളങ്ങി. തൊണ്ടയില്‍ നനവ്‌ പടര്‍ന്നു. ശരീരം ആത്മ ധൈര്യം പുണര്‍ന്നു.
അവര്‍ എഴുനേറ്റു നിന്ന് ഇലഹിനോട് പ്രാര്‍ഥിച്ചു നാഥാ ...എന്റെ മകനെ നീ കാത്തു. നീയാണ്    ഇലാഹീ... സര്‍വ ചരാചരങ്ങളുടെയും ഉടമസ്ഥന്‍.

ആ സ്ത്രീ യാത്ര പറഞ്ഞ അകന്നു.
ദിവസങ്ങള്‍ നീങ്ങി.
ഇന്ന് അര്‍ബാസ് വരുന്ന ദിനമാണ്.
ഉമ്മയുടെ പൊന്നുമോന്റെ വരവും കാത്ത് സുല്‍ഫത്ത് കാത്തിരിക്കയാണ് കുക്കൂ .. സമയം ഒരുപാട് നീങ്ങി.  ഞാന്‍ അറയിലേക്ക് പോയി ഉറങ്ങട്ടെ.. നിന്റെ ഓര്‍മകളോടെ ...
_______________________________
എന്റെ കുക്കുവിന്

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

പാരിജാത പൂക്കള്‍

എന്റെ മോഹങ്ങള്‍ ഇന്ന് വട വൃക്ഷങ്ങള്‍ പോലെ പന്തലിച്ചു നില്‍ക്കയാണ്‌. ഇടയ്ക്കിടെ മയില്‍പീലി വിടര്‍ത്തും പോലെ ചന്തമുളവാക്കി അവയെന്നില്‍ തിമിര്‍ത്താടുന്നു. മഴ നനഞ്ഞ പൂക്കള്‍ പോലെ ഞാന്‍ കുളിരണിയുകയാണ്. മുകമായ് അണയുന്ന സന്ധ്യയോട് വിടപറയുന്ന സുര്യന് മിഴിനീരിന്റെ നനവുണ്ട്.
സന്ധ്യ വിടപറയുന്നതും കാത്ത് ഞാനിവിടെ കാത്തിരിക്കയാണ്.
കുക്കൂ..... ഇന്ന് നീ എന്റെ അറയിലെത്തുമെന്ന് സിനുജ വഴി പറഞ്ഞു വിടുമ്പോള്‍ എന്റെ ഉള്ളം പിടയുന്നുണ്ടായിരുന്നു. ഭയം എന്നെ വേട്ടയാടുന്നുണ്ട്‌ എങ്കിലുമെന്റെ കുക്കൂ നിന്നോടൊത്തുള്ള ഓരോ നിമിഷങ്ങളും അനുരാഗത്തിന്റെ ആഘാധമായ ആഴിക്കടിയില്‍ ഉളിയിടുകയാണ്. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു. ഉമ്മ ഉറങ്ങിയില്ല. സുറാബ് രാജ്ഞിയുടെ കൊട്ടാരം കാവല്‍കാരും ഉറങ്ങിയില്ല. ഇതെല്ലാം നിന്റെ വഴിയിലെ തടസ്സങ്ങള്‍ ആണല്ലോ കുക്കൂ..
അറിയില്ല ഈ അന്തപുരത്തില്‍ ഇന്ന് സിനുജ നിന്നെ എങ്ങിനെ കടത്തി വിടുമെന്ന് .എന്റെ കയ്കാലുകള്‍ തളരുകയാണ്. ഉമ്മ ബാബായോടു അടക്കി പിടിച്ച ഏതോ സംസാരത്തിലാണ്. ചുവര്‍ ക്ലോക്കില്‍ അലാറം അടിക്കുന്നുണ്ട് അവയെന്റെ ഹൃദയം കീറി മുറിക്കും പോലെ ഞാന്‍ ഭയക്കുന്നു. തണുത്തുറയുന്ന ശരീരം കമ്പിളി കൊണ്ട് മുടി അല്പം ഇരുന്നു. സമയം നീങ്ങി. വാതിലില്‍ ചെറുതായി ആരോ മുട്ടുന്നു .
ആരാണ് ..?
സുറുമീ സിനുജയാ ..
വാതില്‍ തുറക്കൂ.. വിറയ്ക്കുന്ന കരങ്ങളാല്‍ വാതില്‍ തുറന്നു. മുന്നില്‍ സിനുജ
സുറുമീ.... അവന്‍ എത്തി
എവിടെയാ സിനുജാ ..
ഉറുമീസ് കോട്ടയുടെ മറുവശത്ത്. സമയം ആവട്ടെ. അവനെ ഞാന്‍ കുട്ടി വരാം
ഉം, നീ പോവണോ സിനുജാ ...?
ഇപോ പോകും, അവിടെ പിതാവ് എന്നെ കാത്തിരിക്കയാണ്.
ഉം...
അവള്‍ നടന്നു നീങ്ങി. പാവം സിനുജ ഉപ്പാക്കും ഉമ്മാക്കും ഏക മകള്‍ അനിയത്തിയും ജേഷ്ട്ടതിയും ഇല്ലാത്ത ദുഃഖം അവള്‍ എന്നിലുടെ തീര്‍ക്കയാണ്‌. പണവും പ്രൌഡിയും ഉള്ള കുടുംബത്തിലെ മുന്ന് സന്തതികളില്‍ ഒരാള്‍. പിതാവിനും മാതാവിനും അവളെ കാണാതെ ഒരു നിമിഷം കഴിയില്ല. എങ്കിലും എന്നോട് പറഞ്ഞ വാക്ക് പാലിക്കാനായി അവരുടെ കണ്ണ് വെട്ടിച്ചു വന്നിരിക്കയാ ..

നിമിഷങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നു. പിതാവ് അറയിലേക്ക് പോയി എന്ന് തോന്നുന്നു. ശബ്ദം കേള്‍ക്കുന്നില്ല. പരിചാരിക നേരത്തെ പോയത് കൊണ്ട് അവിടെയെല്ലാം ഇരുട്ടിന്റെ ഒരു ദ്വീപായി മാറിക്കാണും.
എന്റെ കുക്കു എന്നെയും കാത്തു ഉറുമീസ് കോട്ടയ്ക്കു പുറകു വശത്ത് കാത്തിരിക്കയാണ്. അവിടെയൊന്നും വെളിച്ചമില്ല. പേടിച്ചു തന്നെ പതുക്കെ ജാലക വിരി നീക്കി പുറത്തേക്ക് നോക്കി.
ഹോ ആശ്വാസം, നിലാവുണ്ട് .എങ്കിലും ഭയം ഇല്ലാതില്ല.

ചുവര്‍ ക്ലോക്കില്‍ വീണ്ടും അലാറം മുഴങ്ങി.
കേട്ടപാടെ കയ്‌കള്‍ വിറയോടെ വാതില്‍താഴ് തുറന്നു. അകത്തളത്തിലുടെ പുറത്തു കടന്നു.
ഹേയ്‌.... സുറുമീ ..... ഇവിടെ... ഇങ്ങോട്ട് നോക്കൂ....
ഇലാഹീ.. നീ ഇവിടെ ആയിരുന്നോ കുക്കൂ....
ചുറ്റും ഭയത്തോടെ നോക്കുമ്പോള്‍ കുക്കുവിന്റെ പരിഹാസം. നീ എന്തിനു ഭയക്കുന്നു സുറുമീ..
വേണ്ട നീ ഇവിടുന്നു സംസാരിക്കണ്ടാ വെക്കം അറയിലേക്ക് കടന്നോളു. പിതാവെങ്ങാനും അറിഞ്ഞാല്‍..!!!
ഉം ,
അവള്‍ അകത്തു കടന്നു വാതില്‍ താഴിട്ടു.

ഹാവൂ .... ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത്‌. ഇത് പറയുമ്പോള്‍ അവള്‍ ദേഹത്തിലെ കമ്പിളി അഴിച്ചു മാറ്റി.
വല്ലാത്ത ചുട് കുക്കൂ...
ഉം, നീ ഇങ്ങടുതിരിക്ക് സുറുമീ...
ഇത് പറയുമ്പോള്‍ സുറുമിയുടെ കണ്ണുകള്‍ ഇവനെ വരിഞ്ഞു . നാണം പതിയെ പടര്‍ന്ന മുഖത്തേക്ക് നോക്കി കുക്കു പറഞ്ഞു.
ഇന്ന് നമ്മുടെ മാത്രം രാത്രിയാണ്. കണ്ടില്ലേ നീ പുറത്ത് നിലാവും നിഴലും കെട്ടിപുണരുന്നത്.
ഉം അവള്‍ മുളി.
അഴകാര്‍ന്ന അവളുടെ ശരീരത്തില്‍ കിടന്ന ഉടയാടകള്‍ കാറ്റില്‍ ദിശയറിയാതെ പാറി .
നിമിഷങ്ങള്‍ അവിടെ സ്വര്‍ഗീയ ലഹരിയൊരുക്കി. മുന്നില്‍ പതയുന്ന വീഞ്ഞിന്റെ ചഷകം അവന്‍ ചുണ്ടോടു അടുപ്പിച്ചു. കൊതി തീരുവോളം പകര്‍ന്നു. തണ്ട് പൊട്ടിച്ചെറിഞ്ഞ ആമ്പല്‍ പൂവ് പോലെ .. സുറുമി കുക്കുവിന്റെ മാറില്‍ പതിഞ്ഞു. കണ്‍പീലികള്‍ പതിയെ അടഞ്ഞു. മോഹങ്ങള്‍ സംപ്രീതരായ് അധരങ്ങള്‍ മധുവിന്റെ ഗസലുകള്‍ പാടി. ഗസലിന്റെ താളത്തിനൊത്തു ഹൃദയം തുടിപ്പ് വര്‍ധിച്ചു. മോഹങ്ങള്‍ ആ നിമിഷത്തില്‍ നാണത്തിന്റെ കവിതയെഴുതി.
എല്ലാം ശാന്തമായി.

ഹൃദയം ഹൃദയത്തെ പുണര്‍ന്നു രാവിന്റെ ധൈര്‍ഘ്യം മോഹങ്ങളിലെ പട്ടികയില്‍ മുന്‍പന്തിയിലെത്തി. സുറുമിയുടെ കണ്ണുകളില്‍ കുക്കുവിന്റെ മുഖം തെളിഞ്ഞു. അവള്‍ പതിയെ വിളിച്ചു,
കുക്കൂ ...
ഉം.. എന്തെ ..?
ഇന്ന് നീ എന്നെ തനിച്ചാക്കി പോകണോ ..?
ഉം അല്ലാതെ പിന്നെ ..
അവന്‍ അവളുടെ കരങ്ങളെ പതിയെ എടുത്തു മാറ്റി എഴുനേറ്റു. ക്ലോക്കില്‍ അടുത്ത അലാറം മുഴങ്ങും മുന്‍പ്‌ ഇവിടെ നിന്നും ഇറങ്ങണം.
സുറുമീ....
ഉം... സുറുമിയുടെ പതിഞ്ഞ സ്വരം .
കുക്കൂ.. നീ സുറാബിന്റെ മകന്‍ അബു ഫൈസലിന്റെ കയ്യില്‍ പെടാതെ പോയ്കോളു പരിചാരകരുടെ കയ്യില്‍ പെട്ടാല്‍ പിന്നെ ......!!!!!!
വേണ്ട സുറുമീ ..ഭയം വേണ്ടാ ..
പറഞ്ഞു തീരുമുന്‍പേ വാതില്‍ തുറന്നു പുറത്ത് കടന്നു. ഇരുട്ടിലേക്ക് മറഞ്ഞു.

_____________________________________________________
പാരിജാത പൂക്കള്‍ കുക്കുവിന്റെ സുറുമി

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

കുക്കുവിന്റെ സ്വന്തം സുറുമി

ഇന്നെന്തേ രാവിലെ തന്നെ പുവെടുക്കുന്നു സുറുമീ ...
ചോദ്യം സിനുജാസിന്റെ ആണെന്നറിഞ്ഞിട്ടും സുറുമി മിണ്ടിയില്ല. ഇത് കേട്ടിട്ടും മിണ്ടാട്ടമില്ലാഞ്ഞിട്ടാകാം വീണ്ടും ചോദ്യം
എന്ത് പറ്റി സുറുമീ....?
ഞാനില്ല നിന്നോട് കുട്ട്‌. ഇന്നലെ ഞാന്‍ നിന്നോട് പറഞ്ഞ കാര്യം നീ എന്തെ എന്റെ കുക്കുവിനോട് പറയാഞ്ഞേ ..?
എന്നാലും എന്റെ സുറുമീ ദേ നോക്ക് ഇന്ന് അവന്‍ കൊട്ടാരത്തിലെത്തുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും പറയാം നീ പിണങ്ങാതെ സുറുമീ...
ഉം.. .ഉം നീ പറയും. നീ പോയ്കോ ഞാനീ പൂവെടുത്ത് വേഗം വരാട്ടോ. ഇത് സുറാബ് രാജ്ഞിയുടെ അറയിലെക്കുള്ള പൂക്കളാ. വേഗം എത്തിച്ചില്ലെങ്കില്‍ അറിയാലോ സിനുജാ അവരെ നിനക്ക്.
നീ പോയ്ക്കോ ഞാന്‍ വരാം
ഉം, സുറുമീ..
ഇനിയവിടെ നിന്ന് പകല്‍ സ്വപ്നം കാണണ്ടാട്ടോ...
ഹും .നിയൊന്നു പോടീ ..
കേട്ടപാടെ സിനുജാ നടന്നു നീങ്ങി. പൂക്കള്‍ പറിക്കുമ്പോഴുള്ള സന്തോഷത്തിലും സുറുമിയുടെ മുഖം ദേഷ്യത്തിലാണ്.
ഓര്‍മ്മകള്‍ അവളെ നൊമ്പരപെടുത്തി.

ഇന്നലെ പതിവുപോലെ അവന്‍ ഗേറ്റിനു പുറത്തു നിന്ന് എന്നോട് സല്ലപിക്കുമ്പോള്‍
ഞാന്‍ എത്ര കൊതിച്ചു ആ കരവലയതിനുള്ളില്‍ ഒരു നിമിഷം .
പോകാനുള്ള തിരക്കില്‍ അവന്‍ എല്ലാം മറന്നു. ഉറുമീസ് കോട്ടയുടെ പുറകു വശത്ത് വരാന്‍ പറയാന്‍ ഞാന്‍ സിനുജയെ എല്പിച്ചതാ അവള്‍ അത് ചയ്തില്ല.
എന്തെങ്കിലും കാരണം കാണാതിരിക്കില്ല. ഓര്‍മ്മകള്‍ വീണ്ടും ഭാവികാലത്തിലേക്കു എടുത്തു ചാടുകയാണ്.
പ്രിയ കുക്കൂ... ഞാന്‍ നിന്റെ അനുരാഗ ലഹരിയില്‍ നീന്തി തുടിക്കുന്ന ഒരു ദിനം. എന്റെ മോഹങ്ങളുടെ പറുദീസയില്‍ ചേക്കേറുമ്പോള്‍ നിലാവുള്ള രാത്രി ഞാന്‍ നിന്റെ മാറിടത്തില്‍ മയങ്ങുകയാണ്. നിന്റെ ചെയ്തികളെന്നില്‍ മധുമഴ പെയ്യിക്കുമ്പോള്‍ പൂനിലാവുപോലും നാണം കുണുങ്ങുകയാ കുക്കൂ....
നീയോര്‍ക്കുന്നുവോ കുക്കൂ.. ആ നിമിഷത്തെ.. സ്വപ്നം എന്റെ ശരീരത്തെ കീഴ്പെടുത്തുന്നു കുക്കൂ....

പൊടുന്നനെ സിനുജയുടെ വിളി
ഹേയ്.. സുറുമീ... ഈ പൂക്കള്‍..!!!
ഇലാഹീ ഞാനെന്താണ് ചെയ്തത്. സുറാബ് രാജ്ഞിക്കുള്ള പൂക്കള്‍... യാ അല്ലാഹ്... ഇന്നവര്‍ എന്നെ ചീത്ത വിളിക്കും.
സുറുമി വല്ലാതെ പേടിക്കുന്നത് കണ്ട് സിനുജ സമാധാനപ്പെടുത്തി.
പേടിക്കണ്ട സുറുമീ ..
ഇല്ല സിനുജാ അവരിന്നു ശരിക്കും ദേശ്യപെടും.
അവരുടെ ദേഷ്യം നിനക്കറിയാലോ സിനുജാ ..
എനിക്ക് ഭയമാകുന്നു. ഇന്ന് നീ കൊണ്ട് പോയി കൊടുക്കാമോ..?
ഇല്ല നീ തന്നെ കൊടുക്ക്‌. ഭയം വേണ്ടാ.. ഞാന്‍ അവരോടു പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട്. ഇനി വൈകണ്ട വേഗം ചെല്ലൂ ..
തിരക്കോടെ നടന്നു കൊട്ടാര അങ്കണം കടന്നു. സുറാബ് രാജ്ഞി കുളി കഴിഞ്ഞു വേഷം മാറുകയാണ്. പൂകള്‍ മേശപ്പുറത്തു പൂകുടയില്‍ വെക്കാന്‍ ആഗ്യം കാണിച്ചു.
ഭംഗിയോടെ പൂകുടയില്‍ വെച്ച് ഉടനെ തിരിച്ചു നടന്നു . പാതി വഴി നടന്നപോഴാണ്‌ പിറകില്‍ നിന്നൊരു വിളി.
സുറുമീ ...

തിരിഞ്ഞു നോക്കി അത്ഭുതപെടുന്നു.
അബുഫൈസല്‍ സുറാബിന്റെ മകന്‍. അല്പം ഭയം വന്നു. അവന്‍ നടന്നു അടുത്ത് വരികയാണ് .
എന്താവും അവനു പറയാനുള്ളത്. മനസ്സ് വിങ്ങി. സകല ധൈര്യവും കയ്യിലെടുത്തു.
ഉം....
സുറുമീ നിന്റെ പിതാവിനോട് നാം അന്വേഷിച്ചു എന്ന് പറഞ്ഞോളു ..
ഉം.. പറയാം ഫൈസല്‍. ഇനി ഞാന്‍ പോയ്കോട്ടേ..?
സുറുമീ...
ഉം...,
നീ എന്തിനു എന്നെ ഭയക്കുന്നു. നീ എനിക്കുള്ളതല്ലേ..? എന്റെ മാതാവ് നമ്മുടെ കുട്ടികാലം തൊട്ട്‌......
പറഞ്ഞു തീരും മുന്നേ...
ഇല്ല.. ഇല്ല അബു ഫൈസല്‍. ഞാന്‍..... ഞാന്‍....
ഓഹോ ഒമര്‍ഖാന്റെ മകന്‍ ഖൈസ്. അവന്‍ .. അവന്‍ ...
വേണ്ട ഫൈസല്‍ ഇനിയൊന്നും പറയേണ്ടാ ..
ഇരു കൈകള്‍ കൊണ്ട് മുഖം അമര്‍ത്തി പിടിച്ചു അവിടുന്നും ഓടി അകന്നു.
കാലുകള്‍ തളരുകയാണ് .
മനസ്സ് വീണ്ടും വീണ്ടും പറഞ്ഞു .
ഇല്ല!!!! ഫൈസല്‍.... ഞാന്‍ എന്നും എന്റെ കുക്കുവിനുള്ളതാ....
അല്ലാതെ എനിക്കൊരു ജീവിതം ഇല്ലാ ...!!!!!
ആകാശത്ത് നക്ഷത്ര പൂക്കള്‍ വിരിയും കാലം വരെ ഞാന്‍ എന്റെ കുക്കുവിനുള്ളതാ
എന്റെ കുക്കൂ നീയാണ് എന്റെ സര്‍വവും.

______________________
കുക്കുവിന്റെ സ്വന്തം സുറുമി

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

ഖൈസിന്റെ സുറുമി

പുലരിയിലെ മഞ്ഞുതുള്ളിപോലെ എന്നില്‍ അനുരാഗത്തിന്‍ പൂമ്പൊടി വിതറിയ എന്റെ കുക്കൂ ......
നീ.. എവിടെയാ...?
ഞാന്‍ ഈ പുലരിയില്‍ നിന്നെ കൊതിക്കയാ കുക്കൂ....
ജാലകത്തിലുടെ പുറത്തേക്ക് നോക്കുമ്പോള്‍ സുര്യ കിരണങ്ങള്‍ മഞ്ഞുതുള്ളിയെ കെട്ടിപുണരുന്നു.
പുലര്‍ച്ചെ തന്നെ സുറാബ് രാജ്ഞിയുടെ തോഴിമാര്‍ നെട്ടോട്ടമോടുന്നത് കാണാം. അവിടെ അലങ്കാര വസ്തുക്കള്‍ തുക്കിയിട്ടുണ്ട്. കൊട്ടാരം പടിവാതില്‍ ഭംഗിയായി ചമയിച്ചിട്ടുമുണ്ട്. എന്താണെന്നറിയെണ്ടേ കുക്കൂ....
അവിടെ സുറാബ് രാജ്ഞിയുടെ മകള്‍ ബല്‍കീസ് കുമാരിയുടെ പെണ്ണുകാണല്‍ ചടങ്ങ്. അവളുടെ പ്രണയം പരിപുര്‍ണതയില്‍ എത്തുന്നതിന്റെ ആദ്യ ചടങ്ങ്. ഞാനിതെല്ലാം കണ്ടും കേട്ടും അനുരാഗകടലില്‍ നീന്തി തുടിക്കയാ...
സുറാബ് എന്നും എന്റെ ഉമ്മ കുല്‍സുംബിയോടു പറയുമായിരുന്നു നിന്റെ സുറുമി എന്റെ മകന്‍ അബു ഫൈസലിന് ഉള്ളതാണെന്ന്. അവന്‍ എന്നെ മോഹിച്ചിരുന്നു താനും. ഇപ്പോഴും അബു ഫൈസല്‍ എന്നെ ഒളികണ്ണിട്ടു നോക്കാറുണ്ട്.
രാജകീയതയും പ്രൌഡിയും കളഞ്ഞു കുളിച്ച എന്റെ പിതാവിന്റെ ഉറ്റ സ്നേഹിതന്‍ ഒമര്‍ഖാന്റെ മുത്ത മകന്‍ കൈസിന്‌(കുക്കൂ) എന്നെ പ്രണയ ബന്ധനത്തില്‍ അടച്ചു പുട്ടാന്‍ അധികനാള്‍ വേണ്ടിവന്നില്ല. തിളങ്ങുന്ന മിഴിയും. എടുപ്പുള്ള മെയ്യും ഏതൊരു പെണ്‍കൊടിയേയും ഒരു നിമിഷം കണ്ണിടയിപ്പിക്കും.
പുവിനോടും പുല്ലിനോടും കിന്നാരം പറഞ്ഞു നടന്ന ഇണ പ്രാവുകള്‍ അതായിരുന്നു ഞാനും എന്റെ കുക്കുവും. കിളികളോടും പൂക്കളോടും കഥ പറയുന്ന മിഴികളാണ് എന്റെ കുക്കുവിനുള്ളത്. ഉറുമീസ് കോട്ടയുടെ പുറകു വശത്ത് മുറ്റത്ത്‌ തണല് വീണാല്‍ എന്റെ കുക്കു അവിടെ പറന്നെത്തുമായിരുന്നു. മഞ്ഞും മഴയും പോലുമറിയാതെ ഞങ്ങള്‍ പ്രണയിച്ചു. ഉറുമീസ് കോട്ടയുടെ കഥ അറിയാത്ത എന്നോട് ഇടയ്ക്കിടയ്ക്ക് അവന്‍ കോട്ടയെ കുറിച്ചുള്ള കഥ പറയും. പ്രണയം മൂത്ത് കാമുകനെ പെട്ടിയിലടച്ച ശേഷം അതിനു മുകളില്‍ വിഷം കഴിച്ചു ഉറങ്ങാന്‍ കിടന്ന ഉരുമീസിന്റെ കഥ. ഇടക്കിടെ അവന്‍ എന്നെ ഭയപെടുത്തും.
ദേ നോക്ക് സുറുമീ.... കോട്ടക്കുള്ളില്‍ ഒരു ശബ്ദം. പെട്ടിയില്‍ കിടന്നു മരിച്ച ഉറുമീസിന്റെ കാമുകന്റെ ശബ്ദം. നീ കേള്‍ക്കുന്നില്ലേ... ഇങ്ങോട്ട് എത്തിനോക്ക്.
ആളനക്കമില്ലാത്ത കോട്ടക്കുള്ളില്‍ ധൈര്യശാലിയായി അവന്‍ ഒളിഞ്ഞു നോക്കും. എന്നിട്ട് എന്നെ ചുണ്ടി കാണിക്കും. ഞാന്‍ എത്തി വലിഞ്ഞു നോക്കും. ആ നേരം അവന്‍ എന്റെ കവിളിണകള്‍ ചുവപ്പിക്കും. നാണം മുടിയ എന്റെ മുഖത്ത് നോക്കി അവന്‍ പറയും.
ബല്‍കീസിന്റെ മകള്‍ സുര്‍ജിത് എന്ന സുറുമി എന്റെയാ.........
ഹേയ്‌ നീലാകാശമേ .... തുണില്ലാതെ നിന്നെ നിറുത്തിയ ഇലാഹാണെ സത്യം... സുറുമിയെ ഞാനെടുക്കും.
ഇത് കേട്ടാല്‍ പിന്നെ ഞാനെന്റെ കുക്കുവിന്റെ ചുമലില്‍ അമരും. ആ അനുരാഗ ലഹരിക്ക്‌ ഉറുമീസ് കോട്ടയും സാക്ഷിയായി.

ഓര്‍മകളുടെ കൂമ്പാരം എന്നെ പുണരുന്നത് ഞാനറിഞ്ഞില്ല.
കുക്കൂ നീ എവിടെയാണ്.
ഓര്‍മ്മകള്‍ വീണ്ടും നിന്നിലേക്ക്‌ തന്നെ പറന്നടുക്കുകയാണ്.
പുലരിയിലെ തണുപ്പ് സഹിക്കവയ്യാതെ ആവാം ഒരു കിളിക്കുഞ്ഞ്‌ ചിലക്കുന്നു.
പ്രിയ കുക്കൂ.... നീ ഇന്നെവിടെയാ... നീ എന്തിനു എന്നെ ഒളിച്ചു നില്‍ക്കണം. പുലരി പോലും നമ്മുടെ പ്രണയാര്‍ദ്രമായ കാഴ്ചകള്‍ക്ക് കാതോര്‍ക്കയാണോ..?
ആവാം അല്ലെ ..?
നിന്റെ സുര്യ തേജസൊത്ത മുഖം പുലരിക്കു വിരുന്നൊരുക്കുന്നോ..?
അറിയില്ല കുക്കൂ... പുലരിയും പുക്കളും കിളികളും നിന്നെ കാത്തിരിക്കുന്നു. അതിലുപരി അനുരാഗ തിമിര്‍പ്പില്‍ നിന്റെ സുറുമിയും. എല്ലാം കണ്ടും കേട്ടും സാക്ഷിയായി ഉറുമീസ് കോട്ടയും.

________________________________
കുക്കുവിന്റെ സുറുമി

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

മിസരിലെ കാറ്റ്

മിസര്‍.
ഇളം ചൂടുള്ള പൊടി കാറ്റ് വീശുന്നു.
രാജകീയമായ ഒരു പ്രണയ നൈരാശ്യത്തിന്റെ കഥ പറയുന്ന അവിടുത്തെ മണല്‍ തരികള്‍.
മിസറിന്റെ ഭരണാധികാരിയായിരുന്ന അസീസ് രാജന്റെ പ്രിയ പത്നി സുലൈഖാന്റെ പ്രണയം സുമുഖനായ യുസഫിനോട്. സൌന്ദര്യത്തിന് മുന്നില്‍ ക്ഷമയുടെ ചങ്ങല കണ്ണികള്‍ പൊട്ടിച്ചെറിഞ്ഞ സുലൈഖാ ബീവിയുടെ നാട്. അതാണ്‌ എന്റെ സ്വപ്നഭൂമി.

ഖൈസ് (കുക്കു)
രാജകീയതയും പ്രൌഡിയും കളഞ്ഞ് കുളിച്ച സല്‍മാന്‍ നജാഫിന്റെ ഉറ്റ സ്നേഹിതന്‍ ഒമര്‍ഖാന്റെ മുത്ത മകന്‍ കൈസ് (കുക്കൂ). തന്റേടവും വാള്‍തലപ്പിന്റെ മൂര്‍ചയുള്ള വാക്കുകളും എടുപ്പുള്ള മെയ്യും ഏതൊരു പെണ്‍കൊടിയേയും ഒരു നിമിഷം കണ്ണിടയിപ്പിക്കും.

സല്‍മാന്‍ നജാഫിന്റെ പ്രിയ പുത്രി സുര്‍ജിത്ത് (സുറുമി) അതായിരുന്നു അവള്‍ക്ക് നാമം. കൌമാരം വെല്ലുന്ന സൌന്ദര്യം മുതല്‍കുട്ട്. ആഴിക്കടിയിലെ വജ്ര കല്ലുകള്‍ പോലെ തിളങ്ങുന്ന മിഴികള്‍. വിടര്‍ന്നു തുടുത്ത അധരപൂവുകള്‍.

അവള്‍ ഇമകള്‍ വെട്ടാതെ പ്രിയന്‍ ഖൈസ്(കുക്കു) വിനെ നോക്കി ഇരിക്കയാണ്. മിസരിലെ ചുടുകാറ്റ് അലങ്കോലമാക്കിയ അവളുടെ മുടിയിഴകള്‍. അവന്‍ പതുക്കെ അവളുടെ ചെവിക്കിടയിലേക്ക് തള്ളി വെക്കുന്നു. പൊടികാറ്റിനെ ഭയന്ന ഇമകള്‍ പാതി അടയുന്നുണ്ട്‌. വല്ലാത്ത ക്ഷീണം. അവള്‍ അവന്‍റെ മടിയിലേക്ക്‌ പതിയെ തല ചായ്ച്ചു. അവന്‍ തന്റെ മടിത്തട്ടില്‍ കിടക്കുന്ന പ്രാണ പ്രേയസിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു
ഉറങ്ങണോ സുറുമീ ..?
ഇല്ല കുക്കൂ.... ഞാന്‍ ഉറങ്ങുന്നില്ല . ഞാന്‍ ഉറക്കമായാല്‍ അത്രയും നേരം നിന്നെ കാണാതിരിക്കാന്‍ എനിക്ക് വയ്യ...!!
നിഷ്കളങ്കമായ ആ മുഖത്ത് മിസരിലെ അനുരാഗത്തിന്റെ കഥ പറയുന്ന ഇളം കാറ്റ് വീശി ചുണ്ടുകള്‍ വിടര്‍ന്നു. മധുരമായൊരു പുഞ്ചിരി. ആ വാക്കുകള്‍ക്കുള്ള സമ്മാനം.
വീണ്ടുമാ കണ്ണുകള്‍ അവനോടു അനുരാഗത്തിന്റെ കഥകള്‍ പറഞ്ഞു.
അവന്റെ കയ്‌തണ്ട്‌ തലയിണയാക്കിഅവള്‍ കിടന്നു . മുകളിലെ തെളിഞ്ഞ ആകാശം അവന്‍റെ മുഖത്തേക്ക് നോക്കി അവള്‍ പറഞ്ഞു .
കുക്കൂ.... നമുക്കല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍...! എനിക്ക് വല്ലാതെ ദാഹിക്കുന്നു.
അവളുടെ വാക്കുകള്‍ കേട്ട അവന്‍ ചുറ്റുപാടും നോക്കി. ആരെയും കാണുന്നില്ല. അകലെ വലിയൊരു വീട് കാണാം.
നമുക്ക് അങ്ങോട്ട്‌ പോയിനോക്കാം വെള്ളം കാണും, വാ..
ഞാന്‍ എഴുനേറ്റ്‌ നടന്നു, മുമ്പേ എന്റെ കുക്കുവും.
എന്റെ കൈ പിടിക്ക് സുറുമീ... വല്ലാതെ തളര്‍ന്നു നീ..
വലിയ വീടിന്റെ ഗൈറ്റ്‌ കടന്നു. അവിടെയും ആള്‍ പെരുമാറ്റമില്ല.
ഇനി എന്ത് ചെയ്യും ആലോചിക്കാന്‍ സമയമില്ല ക്ഷീണം വല്ലതെയാണ്.
നീ ആ മരച്ചുവട്ടില്‍ ഇരിക്ക് ഞാന്‍ മതില്‍കെട്ടിനു പുറത്തു നോക്കി വരാം..
കുക്കു നടന്നു. അപോഴാണ്‌ ഒട്ടകപ്പുറത്ത് പോകുന്ന ഒരു വ്യാപാരിയെ കണ്ടത്. അയാളോട് കാര്യം പറഞ്ഞു അല്പം കഴിഞ്ഞു ഒരു തോല്‍ പാത്രം നിറയെ ശുദ്ധമായ ജലം. ദാഹം ക്ഷമിക്കുവോളം കുടിച്ചു.
ഇനി അല്പം ഇവിടെ ഇരിക്കാം കുക്കൂ.... നീ അല്പം ഉറങ്ങിക്കോ കുക്കൂ ..എന്റെ മടിയില്‍ തലവെച്ച്‌. ക്ഷീണം വിട്ടു മാറട്ടെ .
അവന്‍ പെട്ടന്നു തന്നെ കിടന്നു .

ഇടയ്ക്കിടെ അടിക്കുന്ന കാറ്റില്‍ കുക്കുവിന്റെ മുടിയിഴകള്‍ പാറി. പൂനിലാവിനെ തോല്പിക്കുന്ന
സൌന്ദര്യമുള്ള ആമുഖം എന്റെ മടിത്തട്ടില്‍ ..!!
ഒരുപാട് സഹനത്തിന്റെ കഥകള്‍ മിന്നിമറയുന്ന മിഴികള്‍. തന്റേടമുള്ള മനസ്സ് എല്ലാം എന്റെ മടിത്തട്ടില്‍ മയങ്ങുന്നു. ഉറക്കം മുര്‍ചിച്ചു കണ്ണുകള്‍ ഇറുകി അടഞ്ഞു. ആ നിമിഷം മിസറിന്റെ കഥ പറയുന്ന കാറ്റ് വീണ്ടും വീശി. അവ സുറുമിയുടെ അനുരാഗ ചങ്ങലകള്‍ കടന്നു പിടിച്ചു. സുലൈഖാ ബീവിയുടെ കഥ പറഞ്ഞു. യുസുഫിനൊത്ത സൌന്ദര്യമുള്ള എന്റെ കുക്കു ആ നിമിഷം എന്റേത് മാത്രമായി മാറി. അധരങ്ങള്‍ പറഞ്ഞ കഥകള്‍ അനുരാഗത്തിന്റെതായിരുന്നു.
അവന്‍ എന്നില്‍ നിന്നും വേര്‍പെടാന്‍ ഒരുപാട് കഷ്ട്ടപെട്ടു. സുറുമീ വേണ്ടാ.... നിനക്കെന്തു പറ്റി..?
നീ പരിസരം മറന്നോ ..?
ഇല്ല കുക്കൂ.. ക്ഷമിക്കൂ എന്നോട്, നിന്റെ സൌന്ദര്യവും നിന്റെ മനസ്സും എന്നെ തോല്പിക്കയാണ് .
ഇല്ല ..!!!
ഞാന്‍ ഇനി നിന്റെതാകുവോളം ചെയ്യില്ലാ ..
എങ്കിലും എന്റെ കുക്കൂ ...

________________________________
ഇത് സുറുമിയുടെ സ്വപ്നം

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

എന്റെ പ്രിയ കുക്കുവിന്


പ്രണയമോ വാത്സല്യമോ അറിയില്ല
എന്റെ കുക്കൂ  നിനക്കായ്‌.
നീ  കൂടെയുള്ള ഓരോ നിമിഷവും ഞാന്‍
എന്റെ ബാല്യത്തിലേക്ക് ഉര്‍ന്നിറങ്ങുമ്പോള്‍...
പൊട്ടി വീണ വളപൊട്ടുകളും,
കുത്തി വെച്ച പ്ലാവിലയുടെ പാത്രങ്ങളും,
മരകൊമ്പിലെ ഉഞ്ഞാലയും,
ആറ്റിന്‍ കരയിലെ മീന്‍ പിടുത്തവും,
കുഞ്ഞുടുപ്പും പുസ്തകസഞ്ചിയും,
പിന്നീടുള്ള കൌമാരത്തിന്റെ മധുരമായ ഓര്‍മകളും
എന്നെ ആനന്ദത്തില്‍  നീര്‍പോയ്കയിലാറാടിക്കയാണ്.
വേദനകള്‍ മരിക്കുന്ന നിമിഷങ്ങള്‍ നീ ഇനിയും നല്‍കിയെങ്കില്‍ ...!!!!
പ്രിയ കുക്കൂ നീ എന്റെ സര്‍വസ്വവും......

_______________________________
എന്റെ സ്വന്തം കുക്കുവിന് സുറുമി